Wednesday, November 20, 2013

പോലീസിനെ ആക്രമിച്ച കേസ്; രായമംഗലം ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി

പെരുമ്പാവൂര്‍: വ്യാജസന്ദേശം നല്‍കി പോലീസിനെ വിളിച്ചു വരുത്തിയ ശേഷം ദേഹോപദ്രവം ഏല്‍പ്പിക്കുകയും വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത കേസില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവരെ കോടതിയില്‍ ഹാജരാക്കി.
രായമംഗലം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വായ്ക്കര പുതുശ്ശേരി വീട്ടില്‍ ബെയ്‌സ് പോള്‍, കല്ലറയ്ക്കല്‍ വീട്ടില്‍ മധു,  മലയിടയില്‍ വീട്ടില്‍ ജിന്‍സ്, കാവനാക്കുടി വീട്ടില്‍ ലൈജു, നീലംവേലില്‍ വീട്ടില്‍ രജീഷ് കുമാര്‍, കുറുന്നനാക്കുടി വീട്ടില്‍ ഷാജി, ഒറോടിയില്‍ വീട്ടില്‍ രാജേഷ്, ചിറയേലിക്കുടി വീട്ടില്‍ വിനോദ്, തൊഴുത്തുങ്ങപ്പറമ്പില്‍ വീട്ടില്‍ ജോസി ജോസഫ്, ഇടത്തേക്കില്‍ വീട്ടില്‍ എബിസണ്‍, മാക്കൂട്ടത്തില്‍ വീട്ടില്‍ ബിനു, വാഴയില്‍ വീട്ടില്‍ രതീഷ്, ഓലിക്കായത്ത് വീട്ടില്‍ അഖില്‍ കണ്ണന്‍ ശിവറാം, മഞ്ഞളി വീട്ടില്‍ ദിനേശ് കുമാര്‍, അപ്പക്കുടംവീട്ടില്‍ വിജയന്‍, മുതിയേലില്‍ വീട്ടില്‍ എല്‍ദോസ്, കക്കാടന്‍ വീട്ടില്‍ എല്‍ദോ, കൊല്ലേലി വീട്ടില്‍ ജോയി മാത്യു, മരങ്ങാട്ട് വീട്ടില്‍ സിജു, വെള്ളാങ്കനിരപ്പില്‍ സണ്ണി, പാലക്കാപ്പിള്ളി വീട്ടില്‍ ഷിനു, മാങ്കുടി വീട്ടില്‍ ഷിജു, നീലംവേലില്‍ വീട്ടില്‍ ദിലീപ് കുമാര്‍ എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്..
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വായ്ക്കര ഭാഗത്ത് ചിലര്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി കുറുപ്പംപടി പോലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. പോലീസ് എത്താന്‍ വൈകിയപ്പോള്‍ മെമ്പര്‍ എസ്.ഐയെ നേരിട്ട് വിളിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘത്തെ മെമ്പറുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ ആക്രമിച്ചവര്‍ ഒളിവില്‍ പോയി. പിന്നീട് ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. പോലീസിന് കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെത്തി പ്രതികള്‍ അറസ്റ്റ് വരിക്കുകയായിരുന്നു. കോടതി ഇവര്‍ക്ക് ജാമ്യം നല്‍കി.

മംഗളം 20.11.2013

No comments: