Tuesday, July 30, 2013

പലിശ മുടങ്ങിയതിനാല്‍ അനാഥ യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

പെരുമ്പാവൂര്‍: പലിശ കൊടുക്കാന്‍ വൈകിയതിനാല്‍ അനാഥനായ യുവാവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. 
കൂവപ്പടി ഐമുറി തോപ്പില്‍ പരേതനായ രാമന്റെ മകന്‍ രാജേഷി (30) നേയാണ് മര്‍ദ്ദിച്ചത്. പണം പലിശക്കു കൊടുത്ത ആളും അയാളുടെ ജേഷ്ഠനും ഒന്നിച്ചെത്തി രാജേഷിനെ കമ്പി വടിക്ക് തലക്കടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. അച്ഛനും അമ്മയും മരിച്ചതിനേ തുടര്‍ന്ന് യുവാവ് ഒറ്റക്കായിരുന്നു താമസം. കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
രണ്ടു വര്‍ഷം മുമ്പാണ് രാജേഷ് 20000 രൂപ പലിശക്ക് വാങ്ങുന്നത്. പത്തു രൂപയായിരുന്നു പരിശ നിരക്ക്. രണ്ടു വര്‍ഷക്കാലം പ്രതിമാസം 2000 രൂപ വീതം പലിശ കൊടുത്തു പോരികയായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വന്നതിനാല്‍ കഴിഞ്ഞ രണ്ടുമാസം പലിശ മുടങ്ങി. പലിശയും മുതലും മുടങ്ങിയ സാഹചര്യത്തില്‍ വീടും സ്ഥലവും തങ്ങളുടെ പേര്‍ക്ക് എഴുതി കൊടുക്കാന്‍ പലിശക്കാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. അതിന് വിസമ്മതിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. കോടനാട് പോലീസ് കേസെടുത്തിട്ടുണ്ട്.

മംഗളം 30.07.2013

No comments: