Wednesday, July 24, 2013

ദുരന്തം കണ്‍മുന്നില്‍; അമ്പരപ്പോടെ സജി

പെരുമ്പാവൂര്‍: വലിയൊരു ശബ്ദം കേട്ടാണ് സജി തിരിഞ്ഞു നോക്കിയത്.
 സജി
ഒരു നിമിഷം.
സജിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഭീമാകാരമായ ഒരു പാറ മുകളില്‍ നിന്ന് താഴേക്ക് വരുന്നു. ഉയര്‍ന്നു പൊങ്ങിയ പൊടിപടലങ്ങള്‍ 
പാറമടക്ക് താഴെ മണ്ണെടുത്തുമാറ്റിക്കൊണ്ടിരുന്ന ഹിറ്റാച്ചി പാറക്കല്ല് തട്ടി ദൂരേക്ക് മറഞ്ഞു. അതിന്റെ ഡ്രൈവറും ക്ലീനറും വാഹനത്തിനടിയില്‍. മടക്ക് താഴെ കുഴി അടിച്ചുകൊണ്ടിരുന്നവര്‍.... 
നിമിഷങ്ങളോളം സ്തംഭിച്ചു പോയി ആ യുവാവ്. പിന്നെ വലിയ നിലവിളിയോടെ അയാള്‍ റോഡിലേക്ക് ഓടി. രാജാ ഗ്രാനൈറ്റ്‌സിന്റെ തൊട്ടടുത്ത ഓഫീസിലുള്ളവരോടാണ് സജി ആദ്യം വിവരമറിയിച്ചത്. പിന്നെ കണ്ട പലരോടും വിവരം പറഞ്ഞു. സമയം കളയാതെ തിരിച്ച് ഓടിയെത്തി ഹിറ്റാച്ചിക്കടിയില്‍ നിന്ന് രാജുവിനേയും ഷിബുവിനേയും പുറത്തെടുക്കാന്‍ നേതൃത്വം കൊടുത്തതും സജി തന്നെ
വെങ്ങോല കൂര്‍ക്കപ്പറമ്പില്‍ സജി (35) അങ്ങനെ ആ വന്‍ദുരന്തത്തിന്റെ ഏക ദൃക്‌സാക്ഷിയായി. പന്ത്രണ്ടു വര്‍ഷമായി സജി ടിപ്പര്‍ ഓടിക്കുന്നു. പല പാറമടകളിലും അയാള്‍ വാഹനവുമായി പോയിട്ടുണ്ട്. പക്ഷെ ഇങ്ങനെയോരു ദുരന്തത്തിന്റെ നേര്‍ക്കാഴ്ച. അത് ആ ചെറുപ്പക്കാരന് കനത്ത ആഘാതമായി. 
അലറി വിളിച്ച് ദുരന്തത്തെക്കുറിച്ച് അയാള്‍ ആരോടൊക്കെ പറഞ്ഞെന്നറിയില്ല. എന്തായലും നിമിഷങ്ങള്‍ക്കകം പാറമടയും പരിസരവും ജനസമുദ്രമായി. പോലീസും ഫയര്‍ ഫോഴ്‌സും വന്നു. അപ്പോഴും പാറക്കല്ലിനടിയില്‍പ്പെട്ട തൊഴിലാളികളെ എങ്ങനെ പുറത്തെടുക്കാം എന്ന ആധിയോടെ അയാള്‍ ഓടി നടക്കുകയായിരുന്നു. 

മംഗളം 24.07.2013

No comments: