Thursday, July 19, 2012

ചേലാമറ്റം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന്‌ പതിനായിരങ്ങളെത്തി

പെരുമ്പാവൂര്‍  : ദക്ഷിണകാശി എന്ന നിലയില്‍ പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയ്ക്ക്‌ പതിനായിരങ്ങളെത്തി. 
ബലിതര്‍പ്പണാദികളും നമസ്കാരം, വാവു തിലഹവനം തുടങ്ങിയവയും ക്ഷേത്രം തന്ത്രി തരണനെല്ലൂറ്‍ സതീശന്‍ നമ്പൂതിരിപ്പാടിണ്റ്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പെരിയാറിണ്റ്റെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന്‌ വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പുലര്‍ച്ചെ മുതല്‍ ഇവിടേയ്ക്ക്‌ എത്തി. പെരിയാര്‍ തീരത്ത്‌ പ്രത്യേകം തയ്യാറാക്കിയ ബലി പന്തലുകളില്‍ ധാരാളം പുരോഹിതന്‍മാര്‍ ബലിതര്‍പ്പണത്തിന്‌ കാര്‍മ്മികത്വം വഹിച്ചു. 
ബലിതര്‍പ്പണത്തിനായി വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. തര്‍പ്പണം ചെയ്യാനെത്തിയവര്‍ക്കായി കെ.എസ്‌.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസുകളുണ്ടായിരുന്നു.. കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യാന്‍ മാത്രം പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. പോലീസിണ്റ്റെ സഹകരണത്തോടെ ക്രമസമാധാന പരിപാലനവും പെരുമ്പാവൂറ്‍ ലക്ഷ്മി ആശുപത്രിയുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ക്ക്‌ ചികിത്സാ സൌകര്യവും ഒരുക്കി.. ഇതിനു പുറമെ സേവാ ഭാരതിയുടെ നേതൃത്വത്തില്‍ വാളണ്ടിയര്‍മാരും സുരക്ഷയ്ക്കായി കേരള ഫയര്‍ഫോഴ്സും രംഗത്തുണ്ടായിരുന്നു.
 മംഗളം 19.07.2012 

No comments: