Friday, January 1, 2010

വാറ്റ്‌ ചാരായവും വാറ്റ്‌ ഉപകരണങ്ങളും പിടികൂടി

മംഗളം (01.01.2010)
പെരുമ്പാവൂറ്‍: പാണംകുഴിയില്‍ പെരിയാറിണ്റ്റെ നടുവിലുള്ള തുരുത്തില്‍ നിന്നും വാറ്റ്‌ ഉപകരണങ്ങളും കന്നാസില്‍ സൂക്ഷിച്ചിരുന്ന ൩൫ ലിറ്റര്‍ വാറ്റ്‌ ചാരായവും പോലീസ്‌ പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ പാണംകുഴി പാണിയേലി ഭാഗങ്ങളില്‍ വന്‍തോതില്‍ ചാരായവാറ്റ്‌ നടന്ന്‌ വരുന്നതായി പെരുമ്പാവൂറ്‍ ഡി വൈ എസ്‌ പി എന്‍ ശിവദാസിന്‌ ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു പോലീസ്‌ പരിശോധന. പെരിയാറിണ്റ്റെ നടുഭാഗങ്ങളിലായി വേനല്‍കാലത്ത്‌ രൂപപ്പെടുന്ന വലിയ തുരുത്തുകളില്‍ പുല്ലുകള്‍ വളര്‍ന്ന്‌ ചാരായം വാറ്റുന്നതിന്‌ അനുയോജ്യമായ നിലയിലാണ്‌. ഇരുവശങ്ങളിലൂടെ പുഴ ഒഴുകുന്നതിനാല്‍ പുഴ നീന്തിക്കടന്ന്‌ വേണം ഈ തുരുത്തുകളില്‍ എത്താന്‍. പോലീസ്‌ എക്സൈസ്‌ അധികൃതര്‍ റെയ്ഡിന്‌ എത്തിയാല്‍ തന്നെ ദൂരെ നിന്ന്‌ തന്നെ തുരുത്തില്‍ നിന്ന്‌ വാറ്റ്കാര്‍ക്ക്‌ ഇത്‌ കാണാന്‍ കഴിയും. പോലീസിനെ വെട്ടിച്ച്‌ ഇവര്‍ പുഴ നീന്തികടന്ന്‌ കാട്ടിലേക്ക്‌ രക്ഷപ്പെടുകയാണ്‌ പതിവെന്ന്‌ പോലീസ്‌ പറഞ്ഞു. പതിവ്‌ പോലെ തന്നെ പോലീസിന്‌ പിടികൊടുക്കാതെ വാറ്റ്‌ ഉപകരണങ്ങള്‍ ഉപേക്ഷിച്ച്‌ വാറ്റുകാര്‍ പുഴ നീന്തിക്കടന്ന്‌ രക്ഷപ്പെട്ടു. കുറുപ്പംപടി സി ഐ ക്രിസ്പിന്‍സാം, എസ്‌ ഐ ഷിബുകുമാര്‍, എ എസ്‌ ഐ തോമസ്മാത്യു എന്നിവരുടെ നേതൃത്വത്തിലാണ്‌ കുറുപ്പംപടി പോലീസ്‌ വാറ്റ്‌ ഉപകരണങ്ങള്‍ പിടികൂടിയത്‌.

1 comment:

AV said...

Thanks for reviving this blog...I really look forward for reading this