Sunday, January 31, 2010

സപ്ളൈ ഓഫീസറെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ മണ്ണെണ്ണ മാഫിയായെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍

മംഗളം 31.1.10
പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്കിലെ സപ്ളെ ഓഫീസിലെ എന്‍.പി രാജനെ കൈക്കൂലി കേസില്‍ കുടുക്കിയത്‌ അര്‍ഹതയില്ലാത്ത പെര്‍മിറ്റ്‌ പുതുക്കി നല്‍കാത്തതിണ്റ്റെ പേരിയാണെന്ന്‌ ആരോപണം.
ഒക്കല്‍ പറക്കാടന്‍ നിക്സന്‍ വര്‍ഗ്ഗീസിണ്റ്റെ പേരിലുള്ള പ്രതിമാസം 50 ലിറ്ററിണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റ്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നേടിയതാണെന്ന്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ പറയുന്നു. വര്‍ഷാവര്‍ഷം പെര്‍മിറ്റ്‌ പുതുക്കേണ്ടി വരുമ്പോള്‍ കൃഷി ഓഫീസര്‍മാരെ സ്വാധീനിച്ച്‌ കാര്‍ഷികാവശ്യത്തിന്‌ എന്ന രേഖ സംഘടിപ്പിക്കുകയായിരുന്നു പതിവ്‌. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മണ്ണെണ്ണ പെര്‍മിറ്റ്‌ ദുരുപയോഗം ചെയ്ത്‌ സ്വകാര്യ ബസുടമകള്‍ക്ക്‌ ഡീസലിണ്റ്റെ ഒപ്പം ചേര്‍ത്ത്‌ ഉപയോഗിക്കാന്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടതിനാലാണ്‌ താലൂക്ക്‌ സപ്ളെ ഓഫീസര്‍ ഇയാളുടെ മണ്ണെണ്ണ പെര്‍മിറ്റ്‌ പുതുക്കി നല്‍കാതിരുന്നത്‌.
കോണ്‍ഗ്രസിണ്റ്റെ പ്രാദേശിക നേതാവുകൂടിയായ നിക്സണ്റ്റെ മണ്ണെണ്ണ പെര്‍മിറ്റിനായുള്ള സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ഈ മാസം 25-ന്‌ റ്റി.എസ്‌.ഒ ഇയാളുടെ കൃഷിസ്ഥലവും മോട്ടോര്‍ പുരയും പരിശോധിക്കാന്‍ എത്തിയിരുന്നു. പരിശോധനയില്‍ മണ്ണെണ്ണ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിയ്ക്കുന്ന മോട്ടോര്‍ പോലും കാണാനായില്ല. കാര്‍ഷികാവശ്യത്തിനായി സബ്സിഡി നിരക്കിലുള്ള വൈദ്യുതി കണക്ഷനും അപേക്ഷകണ്റ്റെ പേരിലുള്ളതായി പരിശോധനയില്‍ തെളിഞ്ഞു.
ഇതോടെ തണ്റ്റെ പെര്‍മിറ്റ്‌ പുതുക്കി കിട്ടില്ലെന്ന്‌ ബോധ്യമായതോടെ ഇയാള്‍ താലൂക്ക്‌ സപ്ളെ ഓഫീസറെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇയാള്‍ ഓഫീസിലെത്തി നിര്‍ബന്ധ പൂര്‍വ്വം പോക്കറ്റില്‍ തിരുകിവെച്ച 500 ണ്റ്റെ നോട്ടുകളാണ്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തതെന്നും നേതാക്കള്‍ പറയുന്നു.
ഒക്കല്‍ പറക്കാടന്‍ നിക്സണ്‍ വര്‍ഗ്ഗീസിണ്റ്റെ വ്യാജ മണ്ണെണ്ണ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്യണമെന്നും ഇതിനു കൂട്ട്‌ നിന്ന കൃഷി ഓഫീസറുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ജോയിണ്റ്റ്‌ കൌണ്‍സില്‍ താലൂക്ക്‌ കമ്മിറ്റി നേതാക്കള്‍ ജില്ലാ സപ്ളെ ഓഫീസര്‍ക്കും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

No comments: