Tuesday, January 5, 2010

മോഷണവും പിടിച്ചുപറിയും; മൂന്നുപേര്‍ പിടിയില്‍



മംഗളം (05.10.2010)

പെരുമ്പാവൂറ്‍: മോഷണം പിടിച്ചുപറിക്കേസുകളില്‍ പോലീസ്‌ മൂന്നു പേരെ പിടികൂടി.

വല്ലം കുന്നയ്ക്കാട്ടുമല പണിയ്ക്കരുകുടി വീട്ടില്‍ അബ്ദുള്‍ ഖാദറിണ്റ്റെ മകന്‍ ബഷീര്‍ (37), മുടിക്കല്‍ കൊടവത്തു വീട്ടില്‍ അലിക്കുഞ്ഞിണ്റ്റെ മകന്‍ സിദ്ദിഖ്‌ (30), നെയ്യാറ്റിന്‍കര പത്തുകാണിയ്ക്ക്‌ സമീപം ആറുകാണി വീട്ടില്‍ മുത്തുസ്വാമി (60) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌.

ഇന്‍സ്റ്റാള്‍മെണ്റ്റ്‌ ബിസിനസ്‌ നടത്തുന്ന അയ്മുറി പാറപ്പുറം ജോയിയെ തടഞ്ഞു നിര്‍ത്തി മോതിരവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതിയാണ്‌ ബഷീര്‍. ഒരു വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. വീട്ടിലെത്തിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന്‌ നടന്ന മിന്നല്‍ പരിശോധനയിലാണ്‌ ഇയാള്‍ വലയിലായത്‌. ജോയിയുടെ മോതിരം കാലടിയിലെ സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ കണ്ടെടുത്തു.

എ എം റോഡില്‍ ഹന്നാ മുന്ന ലോഡ്ജിന്‌ സമീപമുള്ള കിണറില്‍ നിന്ന്‌ രണ്ട്‌ എച്ച്‌ പിയുടെ മോട്ടോര്‍ മോഷ്ടിച്ച്‌ കടത്തുന്നതിന്നിടയിലാണ്‌ മുത്തുസ്വാമി പിടിയിലായത്‌. മോട്ടോര്‍ കൊണ്ടുപോകാനുപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ക്ക്‌ സംശയം തോന്നിയതിനെ തുടര്‍ന്ന്‌ പോലീസില്‍ അറിയിയ്ക്കുകയായിരുന്നു.

നിരവധി അടിപിടികളുടേയും പിടിച്ചുപറിയുടേയും പേരിലാണ്‌ സിദ്ദിഖിനെ പിടികൂടിയത്‌. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍, സബ്‌ ഇന്‍സ്പെക്ടര്‍ ജയകുമാര്‍, എ.എസ്‌.ഐ റെജി, ശശിധരന്‍,ഷുക്കൂറ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. പ്രതികളെ കോടതി റിമാണ്റ്റ്‌

No comments: