Tuesday, June 30, 2009

കോന്നംകുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

19.2.2009
പെരുമ്പാവൂറ്‍: നഗരസഭ പതിനൊന്ന്‌, പന്ത്രണ്ട്‌ വാര്‍ഡുകളില്‍പെട്ട കോന്നന്‍കുടി റോഡിണ്റ്റെ പുനര്‍നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു.
പൂര്‍ണ്ണമായി തകര്‍ന്ന റോഡ്‌ ഭാഗികമായി ടാര്‍ ചെയ്യാനുള്ള നീക്കമാണ്‌ നാട്ടുകാരെ പ്രകോപിപ്പിച്ചത്‌. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിണ്റ്റെ 200 മീറ്റര്‍ മാത്രം ടാര്‍ ചെയ്യാനുള്ള ഫണ്ടാണ്‌ അനുവദിച്ചിരുന്നത്‌. രണ്ടുവാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ക്കുകൂടി രണ്ടുലക്ഷം രൂപയായിരുന്നു ഇത്‌. ഈ തുക അപര്യാപ്തമാണെന്നും റോഡു പൂര്‍ണ്ണമായി ടാര്‍ ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. സംഭവം അറിഞ്ഞ്‌ പതിനൊന്നാം വാര്‍ഡ്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ സ്ഥലത്ത്‌ എത്തി. എന്നാല്‍ പന്ത്രണ്ടാം വാര്‍ഡ്‌ കൌണ്‍സിലര്‍ മഞ്ജു കൃഷ്ണന്‍ എത്താതിരുന്നത്‌ നാട്ടുകാരെ കൂടുതല്‍ പ്രകോപിതരാക്കി.ഒടുവില്‍ കൌണ്‍സിലര്‍ എത്തിയെങ്കിലും നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടി നല്‍കാനും കഴിഞ്ഞില്ല. വാര്‍ഡിലെ പ്രധാന റോഡായ കോന്നന്‍കുടി റോഡ്‌ വീതി കൂട്ടി പുനര്‍നിര്‍മ്മിയ്ക്കണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. എന്നാല്‍ കാലങ്ങളായി നഗരസഭ ഇത്‌ അവഗണിയ്ക്കുകയായിരുന്നു. എത്രയും വേഗം റോഡ്‌ പൂര്‍ണമായി ഗതാഗതയോഗ്യമാക്കാമെന്ന മുനിസിപ്പല്‍ ചെയര്‍പേഴ്സണ്റ്റെ ഉറപ്പിന്‍മേലാണ്‌ നാട്ടുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചത്‌.

No comments: