Tuesday, December 30, 2008

പോത്തു വിരണ്ടോടി; വഴിയാത്രക്കാരന്‌ പരുക്ക്‌

30.12.2008
പെരുമ്പാവൂറ്‍: വിരണ്ടോടിയ പോത്തിണ്റ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന്‌ പരുക്കേറ്റു. വാഴക്കുളം ഗ്രാമപഞ്ചായത്തിലെ കീന്‍പടിയിലാണ്‌ വിരണ്ടോടിയ പോത്ത്‌ ഭീതി പരത്തിയത്‌. ഇന്നലെ രാവിലെ പത്തിനാണ്‌ സംഭവം. പോത്തിണ്റ്റെ ആക്രമണത്തില്‍ വഴിയാത്രക്കാരനായ തമിഴ്നാട്‌ സ്വദേശിയ്ക്കാണ്‍്‌ പരുക്കേറ്റത്‌. നാട്ടുകാരിലൊരാള്‍ വെടിവച്ചുവീഴ്ത്തിയ പോത്തിനെ ഉടമയെത്താത്തതിനാല്‍ പരിസരവാസികള്‍ തന്നെ പങ്കിട്ടെടുക്കുകയും ചെയ്തു.

മുടക്കുഴയില്‍ മൊബൈല്‍ ടവറിന്‌ തീപിടിച്ചു

30.12.2008
പെരുമ്പാവൂറ്‍: മുടക്കുഴയില്‍ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടവറിന്‌ തീപിടിച്ചു. വന്‍ദുരന്തം ഒഴിവായി. പതിനൊന്നാം വാര്‍ഡില്‍പ്പെട്ട പുളിഞ്ചോട്ടില്‍ ഇന്നലെ രാവിലെ ആറിനാണ്‌ ആണ്‌ സംഭവം. പെരുമ്പാവൂരില്‍ നിന്ന്‌ ഫയര്‍ഫോഴ്സ്‌ എത്തിയാണ്‌ തീയണച്ചത്‌. ജനറേറ്ററില്‍ നിന്ന്‌ തീപടര്‍ന്നതാണെന്നു കരുതുന്നു. തൊട്ടടുത്ത്‌ വീടുകള്‍ ഉണ്ടായിരുന്നെങ്കിലും തീ പരിസരങ്ങളിലേയ്ക്ക്‌ പടരുംമുമ്പ്‌ അണയ്ക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി.

Monday, December 29, 2008

കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു

22.12.2008
പെരുമ്പാവൂറ്‍: കാറും ബൈക്കും കൂട്ടിമുട്ടി ഒരാള്‍ മരിച്ചു. കുട്ടമശ്ശേരി മനയില്‍ ജോണിണ്റ്റെ മകന്‍ പാട്രിക്‌ (55) ആണ്‌ മരിച്ചത്‌. ശനിയാഴ്ച രാത്രി 7.30-ന്‌ എ.എം റോഡില്‍ മുടിക്കല്ലില്‍ വച്ചാണ്‌ അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ 5-ന്‌ മരിച്ചു.

അജ്ഞാത വാഹനം ഇടിച്ച്‌ വൃദ്ധന്‍ മരിച്ചു



22.12.2008
പെരുമ്പാവൂറ്‍: മകളുടെ വീട്ടില്‍ കെട്ടുനിറയ്ക്ക്‌ പോയ വൃദ്ധന്‍ അജ്ഞാതവാഹനം ഇടിച്ച്‌ മരിച്ചു. ചെറുകുന്നം പൂമല (പൂക്കോട്ടില്‍) വീട്ടില്‍ വള്ളോന്‍ (80) ആണ്‌ മരിച്ചത്‌.

പുന്നയത്തുള്ള മകളുടെ വീട്ടിലെ കെട്ടുനിറ ചടങ്ങില്‍ പങ്കെടുക്കാനാണ്‌ വള്ളോന്‍ ഞായറാഴ്ച രാത്രി പുറപ്പെട്ടത്‌. ചടങ്ങില്‍ കാണാതെ വന്നപ്പോള്‍ വീട്ടില്‍ നിന്നു വന്നില്ലെന്നാണ്‌ എല്ലാവരും കരുതിയത്‌. പിറ്റേന്ന്‌ എ.എം റോഡിനരികില്‍ വാഹനം മുട്ടി മരിച്ചനിലയില്‍ കാണുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: കാമ്പ. മക്കള്‍: അയ്യപ്പന്‍കുട്ടി (തമ്പി), സുരു,കുട്ടി,പരേതയായ ഓമന. മരുമക്കള്‍: കുമാരി, ശ്രീജ, അയ്യപ്പന്‍, സുകുമാരന്‍.

Sunday, December 28, 2008

നായര്‍ സമുദായം വോട്ടുബാങ്കായി മാറും: പി. കെ നാരായണ പണിയ്ക്കര്‍



21.12.2008

ശക്തിപ്രകടനം അവിസ്മരണീയമായി

പെരുമ്പാവൂറ്‍: സമദൂരസിദ്ധാന്തം വിട്ട്‌ നായര്‍ സമുദായം വോട്ടുബാങ്കായി മാറുമെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിയ്ക്കര്‍ വ്യക്തമാക്കി. എന്‍.എസ്‌.എസ്‌ കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്‍ സംഘടിപ്പിച്ച നായര്‍ മഹാസമ്മേളനം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ സമുദായവും വിലപേശി അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ കേരളത്തിലെ പ്രബല സമുദായമായ നായര്‍ അവഗണിയ്ക്കപ്പെടുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിലെയര്‍ പരിധി ഉയര്‍ത്തിയതിനെ തുടര്‍ന്ന്‌ പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ക്ക്‌ അര്‍ഹതയിലേറെ ആനുകൂല്യങ്ങള്‍ ലഭിയ്ക്കുമെന്നും പണിയ്ക്കര്‍ പറഞ്ഞു.

യൂണിയന്‍ പ്രസിഡണ്റ്റ്‌ പി.എസ്‌ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ പ്രൊഫ. വി.പി ഹരിദാസ്‌, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ എന്‍.വി അയ്യപ്പന്‍ പിള്ള, എം.എം ഗോവിന്ദന്‍ കുട്ടി, യൂണിയന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ അഡ്വ.ടി.എന്‍ ദിലീപ്‌ കുമാര്‍, സെക്രട്ടറി പി.ജി രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പൊതുയോഗത്തിന്‌ മുമ്പ്‌ ഗവ.ബോയ്സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നു തുടങ്ങിയ ശക്തി പ്രകടനം പെരുമ്പാവൂറ്‍ പട്ടണത്തിന്‌ അവിസ്മരണീയമായ അനുഭവമായി. താലൂക്കിലെ തൊണ്ണൂറ്റിരണ്ട്‌ കരയോഗങ്ങളില്‍ നിന്നായി ഇരുപത്തിഅയ്യായിരത്തോളം പേരാണ്‌ പ്രകടനത്തില്‍ പങ്കുകൊണ്ടത്‌. കസവുസെറ്റു ചുറ്റിയ വനിതകളും നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയും പ്രകടനത്തിന്‌ ഒരു സാംസ്കാരിക ഘോഷയാത്രയുടെ പകിട്ടേകി. കാളിയമര്‍ദ്ദനം തുടങ്ങിയ പുരാണ കഥാസന്ദര്‍ഭങ്ങളും ജാതിസംവരണത്തിനെതിരെയുള്ള പ്രതിക്ഷേധം അലയടിയ്ക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ക്കും പുറമെ ചന്ദ്രയാന്‍ തുടങ്ങിയ ശാസ്ത്രനേട്ടങ്ങള്‍ വരെയുള്ള നിശ്ചല ദൃശ്യങ്ങള്‍ പ്രകടനത്തില്‍ അണി നിരന്നു. കൊഴുപ്പുകൂട്ടാന്‍ ചെണ്ടമേളവും കാവടിയും വേറെ. പ്രകടനം ഒരു പോയിണ്റ്റുകടക്കാന്‍ ഏകദേശം രണ്ടര മണിക്കൂറാണെടുത്തത്‌.

ദേവാലയങ്ങളിലുള്‍പ്പടെ നാടെങ്ങും മോഷണം വ്യാപകം; പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം

19.12.2008
കരോള്‍ സംഘം പിടികൂടിയ ആളെ വെറുതെ വിട്ടു
പെരുമ്പാവൂറ്‍: ക്രൈസ്തവ-ഹൈന്ദവ ദേവാലയങ്ങളിലുള്‍പ്പടെ നാട്ടിലെങ്ങും മോഷണം വ്യാപകമായിട്ടും പോലീസ്‌ നിഷ്ക്രിയമെന്ന്‌ ആക്ഷേപം.
മണ്ണൂരില്‍ കരോള്‍ സംഘം ദൂരൂഹസാഹചര്യത്തില്‍ പിടികൂടിയ യുവാവിനെ പോലീസ്‌ വിട്ടയച്ചതിലും പ്രതിഷേധമുണ്ട്‌. മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയിലെ കരോള്‍ സംഘമാണ്‌ വെള്ളിയാഴ്ച പുലര്‍ച്ചെ സംശയകരമായ ചുറ്റുപാടില്‍ ഒരാളെ പിടികൂടിയത്‌. നാട്ടുകാര്‍ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ പറഞ്ഞ ഇയാളുടെ കൈയ്യില്‍ നിന്ന്‌ മാരകായുധങ്ങളും കണ്ടെടുത്തിരുന്നു. അപ്പോള്‍ തന്നെ ഇയാളെ പോലീസിന്‌ കൈമാറിയെങ്കിലും മനോരോഗിയോണെന്ന നിഗമനത്തില്‍ കുന്നത്തുനാട്‌ പോലീസ്‌ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
പ്രദേശത്ത്‌ മോഷണം വ്യാപകമായ സാഹചര്യത്തില്‍ പോലീസ്‌ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നാണ്‌ നാട്ടുകാരുടെ പരാതി. കഴിഞ്ഞ 16-ന്‌ മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക്‌ സെറ്റ്‌ മോഷണം പോയിരുന്നു. രാത്രിയാണ്‌ സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്‌, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല.
അന്നേദിവസം തന്നെ കീഴില്ലം സെണ്റ്റ്‌ തോമസ്‌ പള്ളിയിലും മോഷണശ്രമം നടന്നു. കൂടാതെ പട്ടിമറ്റത്ത്‌ ഏഴുവീടുകളിലും മോഷണ ശ്രമം ഉണ്ടായി. മാവേലിമറ്റം അലിയാര്‍, കല്‍പാറ ബിനു, കളപ്പുര അബു എന്നിവരുടെ അടുക്കളവാതില്‍ കത്തിച്ചും മാനസസരോവരം ആര്‍.എസ്‌ നായര്‍, വട്ടപ്പാറ ജബ്ബാര്‍, ഐമനാക്കുടി അലിയാര്‍ എന്നിവരുടെ വീടിണ്റ്റെ പിന്‍വാതില്‍ കുത്തിപ്പൊളിച്ചും അകത്തുകടക്കാനാണ്‌ മോഷ്ടാക്കള്‍ ശ്രമിച്ചത്‌. വിവരമറിഞ്ഞ വീട്ടുകാര്‍ പുലര്‍ച്ചെ തന്നെ പോലീസിനെ അറിയിച്ചുവെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
നാളുകള്‍ക്ക്‌ മുമ്പാണ്‌ കൂഴൂറ്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്‌. ആയിരക്കണക്കിന്‌ രൂപയുടെ ഓട്ടുപാത്രങ്ങളും മറ്റും മോഷ്ടാക്കള്‍ കൊണ്ടുപോയി. മാസങ്ങള്‍ക്ക്‌ മുമ്പ്‌ നമ്പ്യാര്‍ വിട്ടില്‍ മോഹനണ്റ്റെ ഭാര്യയുടെ നാലുപവണ്റ്റെ മാലയാണ്‌ നഷ്ടമായത്‌. ഇതിനു പുറമെ മാര്‍ കൂറിലോസ്‌ ഹയര്‍സെക്കണ്റ്ററി സ്കൂളിലും പോലീസ്‌ സ്റ്റേഷണ്റ്റെ നേരെ മുന്നിലുള്ള ഹാര്‍ഡ്‌വെയര്‍ കടയിലും കള്ളന്‍ കയറി. ഒന്നിനു പോലും തുമ്പുണ്ടാക്കാന്‍ പോലീസിനായിട്ടില്ല.

സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ്‌ ഷെഡ്‌ ഭീഷണിയായി




18.12.2008


പെരുമ്പാവൂറ്‍: ആശ്രമം ഹയര്‍ സെക്കണ്റ്ററി സ്കൂളിനു മുന്നിലെ വെയിറ്റിങ്ങ്ഷെഡ്‌ ഭീഷണിയായി.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നിര്‍മ്മിച്ച കോണ്‍ഗ്രീറ്റ്‌ വെയിറ്റിങ്ങ്‌ ഷെഡാണ്‌ ഇത്‌. ഇതിണ്റ്റെ ഒരു തൂണ്‌ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്‌. എല്‍.പി ക്ളാസു മുതല്‍ ഹയര്‍സെക്കണ്റ്ററി ക്ളാസുകള്‍ വരെയുള്ള നൂറുകണക്കിന്‌ കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളിലെ മാത്രമല്ല, തൊട്ടുചേര്‍ന്നുള്ള വനിതാ കോളജിലേയും സെല്‍ഫ്‌ ഫിനാന്‍സ്‌ കോളജിലേയും കുട്ടികളും ആശ്രയിക്കുന്ന ബസ്‌ കാത്തിരുപ്പ്‌ കേന്ദ്രമാണിത്‌. ഇതുകൂടാതെ നിരവധി മറ്റു യാത്രക്കാരും.


വെയിറ്റിങ്ങ്‌ ഷെഡിണ്റ്റെ ശോച്യാവസ്ഥ നാട്ടുകാര്‍ പലവട്ടം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്‌. വെയിറ്റിങ്ങ്ഷെഡ്‌ നിലംപൊത്തിയാലുണ്ടവുന്നത്‌ ചെറിയ ദുരന്തമായിരിയ്ക്കില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.

വ്യാജ മണല്‍പ്പാസുകള്‍ വ്യാപകം; താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസ്‌ വിതരണം നിര്‍ത്തിവച്ചു

18.12.2008

പെരുമ്പാവൂറ്‍: മണല്‍ക്കടവുകളില്‍ വ്യാജ മണല്‍പ്പാസുകള്‍ വ്യാപകമായെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസു വിതരണം താത്കാലികമായി നിര്‍ത്തിവച്ചു.

റൂറല്‍ പോലീസ്‌ സൂപ്രണ്ടിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‌ ഇന്നലെ നടന്ന പരിശോധനയില്‍ വ്യാജപാസുകള്‍ ഉപയോഗിച്ചുള്ള മണല്‍ക്കടത്ത്‌ കണ്ടെത്തി. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുകടവില്‍ നിന്നാണ്‌ വ്യാജപാസ്‌ ഉപയോഗിച്ച്‌ മണല്‍ കടത്തിയത്‌. എസ്‌.പിയുടെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി കാലടി എസ്‌.ഐ ആണ്‌ ഇന്നലെ രാവിലെ 7.30മുതല്‍ 11.30വരെ പരിശോധന നടത്തിയത്‌. ഇരുപതു ലോഡുകള്‍ പരിശോധിച്ചതില്‍ ഒന്ന്‌ വ്യാജപാസ്‌ ഉപയോഗിച്ചുള്ളതാണെന്ന്‌ കണ്ടെത്തി.

തഹസില്‍ദാര്‍, പഞ്ചായത്ത്‌ സെക്രട്ടറി, മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ എന്നിവരുടെ പാസിലുള്ള ഒപ്പുകള്‍ വ്യാജമാണെന്ന്‌ തെളിഞ്ഞു. ഈ വിവരം പോലീസ്‌ തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ പാസു വിതരണം നിര്‍ത്തിവച്ചത്‌. ഇനി പാസുകള്‍ ജില്ലാ വിദഗ്ദ്ധ സമിതി ചേര്‍ന്നശേഷമേ വിതരണം ചെയ്യൂ. കര്‍ശനമായ പരിശോധന നടക്കുന്നുണ്ടെന്ന്‌ അറിഞ്ഞതോടെ പല ലോഡുകളും റോഡരികിലും റോഡരികിലുള്ള പുരയിടങ്ങളിലും തട്ടി ലോറിക്കാര്‍ തടിയൂരുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വ്യാജമണല്‍പ്പാസുകള്‍ ഇന്നലെത്തന്നെ കണ്ടെത്താനാകുമായിരുന്നുവെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 12 മണല്‍ക്കടവുകളാണുള്ളത്‌. എല്ലാകടവുകളില്‍ നിന്നുമായി പ്രതിദിനം 116 ലോഡ്‌ മണല്‍ പോകുന്നുണ്ടെന്നാണ്‌ കണക്ക്‌. ലോഡ്‌ ഒന്നിന്‌ പഞ്ചായത്തിന്‌ 1000 രൂപ വീതം ലഭിയ്ക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കടവുകളില്‍ നിന്ന്‌ കയറിപ്പേകുന്നത്‌ 500-ലധികം ലോഡുകളാണ്‌. ഈ നിലയ്ക്ക്‌ പഞ്ചായത്തിന്‌ ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്‌.

വ്യാജ പാസുകള്‍ക്ക്‌ പിന്നില്‍ പഞ്ചായത്ത്‌ സെക്രട്ടറിയാണെന്നാണ്‌ ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ ഭരണപക്ഷത്തിണ്റ്റെ ആരോപണം. എന്നാല്‍ ഭരണസമിതി അറിയാതെ ഇതു സംഭവിയ്ക്കില്ലെന്നും പഞ്ചായത്ത്‌ സെക്രട്ടറിയെ ബലിയാടാക്കുകയാണെന്നുമാണ്‌ പ്രതിപക്ഷത്തിണ്റ്റെ ആക്ഷേപം.

മണ്ണൂറ്‍ പള്ളിയില്‍ നിന്ന്‌ മൈക്ക്‌ സെറ്റ്‌ മോഷണം പോയി

17.12.2008
പെരുമ്പാവൂറ്‍: മണ്ണൂറ്‍ സെണ്റ്റ്‌ ജോര്‍ജ്‌ യാക്കോബായ പള്ളിയില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വില വരുന്ന മൈക്ക്‌ സെറ്റ്‌ മോഷണം പോയി.
ചൊവ്വാഴ്ച രാത്രിയാണ്‌ സംഭവം. പള്ളിയുടെ വാതില്‍ തിക്കിത്തുറന്ന്‌ അകത്തുകടന്ന മോഷ്ടാക്കള്‍ സ്പീക്കറുകള്‍, മൈക്ക്‌, മിക്സര്‍, സ്റ്റാണ്റ്റുകള്‍, കേബിള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങളും മറ്റും അകത്തുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ അവ എടുത്തിട്ടില്ല. കീഴില്ലം സെണ്റ്റ്‌ തോമസ്‌ പള്ളിയിലും അന്നു തന്നെ മോഷണശ്രമം നടന്നു. കുന്നത്തുനാട്‌ പോലീസ്‌ കേസെടുത്തു.

എം. സി റോഡരികിലും കനാലിലും കക്കൂസ്‌ മാലിന്യം തള്ളി

17.12.2008
പെരുമ്പാവൂറ്‍: എം.സി റോഡരികിലും പെരിയാര്‍വാലി കനാലിലും കക്കൂസ്‌ മാലിന്യം തള്ളി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന കക്കൂസ്‌ മാലിന്യമാണ്‌ ഇവിടെ തള്ളിയത്‌. കീഴില്ലം നവജീവന്‍ കവലയിലും പരത്തുവയലില്‍പ്പടിയിലുള്ള പെരിയാര്‍വാലി കനാലിലുമാണ്‌ മാലിന്യം നിക്ഷേപിച്ചത്‌. നവജീവന്‍ കവലയില്‍ പാടം നികത്തിയ സ്ഥലത്ത്‌ തോടരികിലാണ്‌ ഇത്‌. കടുത്തദുര്‍ഗന്ധം മൂലം ഈ പ്രദേശങ്ങളിലെ ആളുകള്‍ വലയുകയാണ്‌. കനാലിലേയും തോട്ടിലേയും വെള്ളം ആളുകള്‍ കുളിയ്ക്കാനും മറ്റും ഉപയോഗിയ്ക്കുന്നതാണ്‌.
കഴിഞ്ഞമാസവും ഈ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആളുകള്‍ അറിഞ്ഞ്‌ എത്തിയപ്പോഴേയ്ക്കും വാഹനം വിട്ടുപോയി. ടാങ്കര്‍ ലോറിയിലാണ്‌ മാലിന്യം കൊണ്ടുവന്ന്‌ തള്ളിയതെന്ന്‌ ദൃക്സാക്ഷികള്‍ പറയുന്നു.

ഹോട്ടല്‍ തകര്‍ത്തു; ആറുപേര്‍ പിടിയില്‍

16.12.2008
പെരുമ്പാവൂറ്‍: ബില്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത ആറുപേര്‍ പോലീസ്‌ പിടിയിലായി. കുറുപ്പംപടിയിലെ റോയല്‍ ഹോട്ടലാണ്‌ ഇന്നലെ വൈകിട്ട്‌ എത്തിയ സംഘം അടിച്ചു തകര്‍ത്തത്‌.
രാവിലെ കടയിലെത്തിയ മുടക്കുഴ തേവര്‍മഠത്തില്‍ ബൈജു വും ഹോട്ടല്‍ ഉടമയായുമായി ബില്‍ സംബന്ധിച്ച്‌ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വൈകിട്ട്‌ ബൈജു തേവര്‍മഠത്തില്‍ വിന്‍സെണ്റ്റ്‌ , ജയാഫി, ഇരിങ്ങോള്‍ പനവിള വീട്ടില്‍ രഞ്ജിത്‌ , സഹോദരന്‍ ശ്രീജിത്‌ , കോട്ടപ്പുറത്തു വീട്ടില്‍ അനൂപ്‌ എന്നിവരുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. ഇവരെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ഭക്ഷ്യവിഷബാധ: കുറുപ്പംപടി ഡയറ്റിലെ വിദ്യാര്‍ത്ഥിനികളും ടീച്ചറും അടക്കം 13 പേര്‍ ആശുപത്രിയില്‍

16.12.2008
പെരുമ്പാവൂറ്‍: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന്‌ കുറുപ്പംപടി ഡയറ്റിലെ ടി.ടി.സി വിദ്യാര്‍ത്ഥിനികളും ടീച്ചറും അടക്കം 13 പേര്‍ ആശുപത്രിയില്‍.
കുറുപ്പംപടി ടൌണിലെ ഒരു പ്രമുഖ ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്ക്‌ കഴിച്ച അദ്ധ്യാപികയായ വൈക്കം കിഴക്കേനട ശ്രീനിലയം വീട്ടില്‍ പി.ഇന്ദു, മകളും ഡയറ്റ്‌ സ്കൂളിലെ ആറാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയുമായ നളിനി റോയ്‌ (11), ടി.ടി.സി വിദ്യാര്‍ത്ഥിനികളായ പറവൂറ്‍ കുഴിപ്പിള്ളി ദിഗന്തത്തില്‍ ഹെമി, കോഴിക്കോട്‌ ബാലുശ്ശേരി ചെറുവാട്ടു വീട്ടില്‍ അഞ്ജന, കട്ടപ്പന പുതിയേടത്തുവീട്ടില്‍ രശ്മി, മലപ്പുറം വണ്ടൂറ്‍ കെ.ഷില്‍ജി, പാലക്കാട്‌ തുമ്പിപ്പള്ളം വീട്ടില്‍ സിന്ധു, നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സുജിത, നെയ്യാറ്റിന്‍കര സ്മിത നിവാസില്‍ സിന്‍ജു, ഇടുക്കി തട്ടേക്കണ്ണി നടുപ്പറമ്പില്‍ വീട്ടില്‍ ശില്‍പാ ജോസ്‌, രാജാക്കാട്‌ തുണ്ടിടയില്‍ വീട്ടില്‍ അജന്യ, കോഴിക്കോട്‌ പേരാമ്പ്ര രജിനാ നിവാസില്‍ രജില, മലപ്പുറം വണ്ടൂറ്‍ ശ്രീപാദത്തില്‍ പി അഖില എന്നിവരെയാണ്‌ ഇന്നലെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ഒന്നും രണ്ടും വര്‍ഷ ടി.ടി.സി വിദ്യാര്‍ത്ഥിനികള്‍ തിങ്കളാഴ്ച സംയുക്തമായി സംഘടിപ്പിച്ച ക്രസ്തുമസ്‌ ആഘോഷത്തിന്നിടയില്‍ കഴിച്ച കേക്കാണ്‌ അസ്വസ്ഥതയുണ്ടക്കിയത്‌. രാത്രിയോടെ തന്നെ ഇതു കഴിച്ചവര്‍ക്ക്‌ കടുത്ത തലവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. പിന്നീട്‌ ഛര്‍ദിയും തുടങ്ങി. അര്‍ദ്ധരാത്രിയോടെ തന്നെ എല്ലാവരേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. ബേക്കറിയില്‍ ഇന്നലെ തന്നെ രായമംഗലം ആരോഗ്യവകുപ്പ്‌ അധികൃതര്‍ റെയ്ഡ്‌ നടത്തി. അവശേഷിച്ച കേക്ക്‌ പീസുകള്‍ മുഴുവന്‍ പിടിച്ചെടുത്തിട്ടുണ്ട്‌.

ബിനുവിണ്റ്റെ കൊലപാതകം: ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍

16.12.2008
പെരുമ്പാവൂറ്‍: റബര്‍ ടാപ്പിങ്ങ്‌ തൊഴിലാളിയായ യുവാവിണ്റ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ഭാര്യയും രഹസ്യകാമുകനും റിമാണ്റ്റില്‍.
കാരുകുളം കൊല്ലംകുടി വീട്ടില്‍ ബിനു (38) വിനെ കൊലപ്പെടുത്തിയ കേസില്‍ ഇയാളുടെ ഭാര്യ ഷീല (36), രഹസ്യകാമുകനായ കണ്ണൂറ്‍ പള്ളിക്കുന്ന്‌ ചാലാട്‌ ക്ളീനക്കണ്ടി വീട്ടില്‍ രവീന്ദ്രണ്റ്റെ മകന്‍ രാജേഷ്‌ (രാഹുല്‍-24) എന്നിവരെയാണ്‌ ഇന്നലെ പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതി റിമാണ്റ്റ്‌ ചെയ്തത്‌. ഇക്കഴിഞ്ഞ 14-നാണ്‌ ബിനുവിണ്റ്റെ മൃതദേഹം വീടിന്നടുത്തുള്ള റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്‌. മരണം സ്വാഭാവികമല്ലെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിണ്റ്റെ ഫലമായാണ്‌ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായത്‌.
സംഭവത്തെ കുറിച്ച്‌ പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഒരു കൂട്ടുകാരന്‍ രാജേഷിണ്റ്റെ സെല്‍ഫോണില്‍ നിന്ന്‌ ഒരു വര്‍ഷം മുമ്പ്‌ ഷീലയെ വിളിയ്ക്കുന്നു. ഫോണില്‍ കിടന്ന നമ്പറില്‍ രാജേഷ്‌ ഷീലയെ വിളിച്ചുതുടങ്ങിയതോടെ ഒരു പ്രണയബന്ധത്തിന്‌ തുടക്കമായി. ഫോണില്‍ നിരന്തരം വിളിച്ചുസല്ലപിച്ചുപോന്ന ഇവര്‍ പിന്നീട്‌ നേരിട്ട്‌ കാണാന്‍ തുടങ്ങി. ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന രാജേഷിനൊപ്പം ഷീല ചെറായി ബീച്ചിലും ആതിരപ്പിള്ളിയിലുമൊക്കെ കറങ്ങി. പലവട്ടം സിനിമയ്ക്കുപോയി. ഇത്‌ ബിനുവിണ്റ്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
13-ന്‌ ഷീല ക്ഷണിച്ചതനുസരിച്ച്‌ രാജേഷ്‌ എത്തുകയായിരുന്നു. ചെമ്പറക്കി കവലയില്‍ കാത്തുനിന്ന ഷീലയക്ക്‌ ഒപ്പം ഓട്ടോറിക്ഷയില്‍ രാജേഷ്‌ കാരുകുളത്തു വന്നു. ചോദിച്ചവരോട്‌ കാട കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ വന്നയാളാണെന്നാണ്‌ പരിചയപ്പെടുത്തിയത്‌. രാവിലെ വന്ന രാജേഷിനെ രാത്രി വരാന്‍ ആവശ്യപ്പെട്ട്‌ ഷീല മടക്കി അയച്ചു. എറണാകുളത്ത്‌ കറങ്ങി നടന്നശേഷം ഇയാള്‍ രാത്രി 9.30-ഓടെ മടങ്ങിയെത്തി. അപ്പോഴേയ്ക്കും ഷീല ഭര്‍ത്താവിനെ ഉറക്കഗുളിക നല്‍കി ഉറക്കിക്കിടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത്‌ താമസിയ്ക്കുന്ന ബിനുവിണ്റ്റെ ചേട്ടന്‍ ബെന്നി വന്നയാളാരാണെന്ന്‌ അന്വേഷിച്ചു. ഭര്‍ത്താവ്‌ പണം കൊടുക്കാനുള്ളത്‌ ചോദിച്ചുവന്നതാണെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന്‌ മടങ്ങിയ രാജേഷ്‌ 11.30വരെ തൊട്ടടുത്ത്‌ ഒളിച്ചിരുന്നു. എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോള്‍ വീട്ടിലെത്തി ഷീലയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
അതിനു ശേഷമാണ്‌ മദ്യപാനിയായ തണ്റ്റെ ഭര്‍ത്താവിനെ വകവരുത്തണമെന്ന്‌ ഷീല യുവാവിനോട്‌ ആവശ്യപ്പെടുന്നത്്‌. രാജേഷ്‌ വിസമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിനെ താനെന്തായാലും ഇന്നുതന്നെ കൊലപ്പെടുത്തുമെന്നും ഒടുവില്‍ പിടിയിലാകാന്‍ പോകുന്നത്‌ രാജേഷ്‌ ആയിരിയ്ക്കുമെന്നും ഷീല ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന്്‌ രാജേഷ്‌ ഒപ്പം നില്‍ക്കാമെന്നു സമ്മതിക്കുകയായിരുന്നു. ഷീല ഇരുമ്പ്‌ വടിയ്ക്ക്‌ തലയ്ക്ക്‌ അടിച്ചാണ്‌ ബിനുവിനെ വകവരുത്തിയത്‌. അതിനുശേഷം മൃതദേഹം അടുത്തുളള റബര്‍തോട്ടത്തില്‍ കൊണ്ടുചെന്നിട്ടു. രക്തം പുരണ്ട തലയിണയും മറ്റും തീയിട്ടു നശിപ്പിച്ചു. ഇതിനുശേഷം ഒരിയ്ക്കല്‍കൂടി ശാരീരികമായി ബന്ധപ്പെട്ടശേഷമാണ്‌ ഇവര്‍ പിരിയുന്നത്‌. രാത്രി തന്നെ യുവാവ്‌ കണ്ണൂര്‍ക്ക്‌ മടങ്ങി.
റൂറല്‍ എസ്‌.പി പി. വിജയണ്റ്റെയും പെരുമ്പാവൂറ്‍ ഡി.വൈ.എസ്‌.പി ബെന്നി തോമസിണ്റ്റേയും നേതൃത്വത്തില്‍ കുന്നത്തുനാട്‌, പെരുമ്പാവൂറ്‍ സ്റ്റേഷനുകളിലെ സി.ഐ മാരായ കെ.വി പുരുഷന്‍, ഡി.വിജയകുമാര്‍, എസ്‌.ഐ മാരായ ടി.പി സുഗതന്‍, മാത്യു ജോര്‍ജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. ഷീലയെ വീട്ടില്‍ നിന്നും രാജേഷിനെ തന്ത്രപൂര്‍വ്വം ആലുവായ്ക്ക്‌ വിളിച്ചുവരുത്തിയുമായിരുന്നു അറസ്റ്റ്‌. കൊലപാതകത്തിനു ഉപയോഗിച്ച കമ്പിവടി ബിനുവിണ്റ്റെ വീട്ടിലെ വിറകുപുരയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌

പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന്‌ പി.ഡി. പി

14.12.2008
പെരുമ്പാവൂറ്‍: തെരഞ്ഞെടുപ്പില്‍ സഹായം സ്വീകരിച്ച ശേഷം ഇപ്പോള്‍ തങ്ങളെ തള്ളിപ്പറയുന്ന യു.ഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മാപ്പുപറയണമെന്ന്‌ പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി യുടെ പിന്തുണയ്ക്കായി പി.പി തങ്കച്ചന്‍ തങ്ങളുടെ പിന്നാലെ നടക്കുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി ടി.പി ഹസനും തങ്കച്ചനും, താനടക്കമുള്ള പി.ഡി.പി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ മഅദ്നിയുടെ പടമുള്ള പോസ്റ്ററുകള്‍ ഒട്ടിച്ച്‌ തങ്കച്ചന്‍ വോട്ടുതേടിയത്‌ പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ മറന്നിട്ടില്ല. എന്നിട്ടും പി.പി തങ്കച്ചന്‍ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. മഅദനിയുടെ പടമുള്ള പോസ്റ്റര്‍ പ്രചാരണത്തിനെത്തിയത്‌ താനറിഞ്ഞല്ല എന്നാണ്‌ ഇപ്പോള്‍ തങ്കച്ചന്‍ പറയുന്നത്‌. അത്‌ തനിയ്ക്ക്‌ നഷ്ടമാണ്‌ ഉണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അക്കാലത്ത്‌ തങ്കച്ചണ്റ്റെ പരാജയത്തിണ്റ്റെ പഴിമുഴുവന്‍ കേട്ടത്‌ ടി.എച്ച്‌ മുസ്തഫയാണ്‌. സത്യത്തില്‍ തങ്കച്ചണ്റ്റെ പരാജയത്തിനു വേണ്ടി യത്നിച്ചത്‌ ജില്ലയിലെ മറ്റൊരു കോണ്‍ഗ്രസ്‌ നേതാവാണെന്നും പത്രസമ്മേളനത്തില്‍ സബാഹി ആരോപിച്ചു.
തങ്കച്ചന്‍ പി.ഡി.പിയെ തള്ളിപ്പറയുമ്പോള്‍ അദ്ദേഹത്തിണ്റ്റെ തട്ടകമായ പെരുമ്പാവൂരില്‍ യു.ഡി.എഫ്‌ ഇപ്പോഴും ഭരിയ്ക്കുന്നത്‌ പി.ഡി.പി പിന്തുണയോടെയാണെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടത്തില്‍ ഈ കൌണ്‍സിലര്‍ക്ക്‌ വൈസ്‌ ചെയര്‍മാന്‍ പദവിയാണ്‌ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്‌. ഇതൊക്കെ യു.ഡി.എഫിന്‌ നിഷേധിയ്ക്കാനാവുമോ എന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ വൈസ്‌ പ്രസിഡണ്റ്റ്‌ മുഹമ്മദ്‌ ഹാജി, മണ്ഡലം പ്രസിഡണ്റ്റ്‌ സലിം, സെക്രട്ടറി ടി.എം ബഷീര്‍, മുനാജ്‌ എന്നിവര്‍ ചോദിയ്ക്കുന്നു.

Thursday, December 25, 2008

ട്രാവന്‍കൂറ്‍ റയോണ്‍സ്‌: രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി

9.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള കോടതി വിധി വന്നതോടെ വിവിധ രാഷ്ട്രീയ നേതൃത്വം വിഴുപ്പലക്കല്‍ തുടങ്ങി. കിട്ടിയ അവസരങ്ങളെല്ലാം പാഴാക്കുന്നതില്‍ മത്സരിച്ച നേതാക്കള്‍, കോടതിവിധിയുടെ പിന്നാലെ പരസ്പരം ചെളിവാരിയെറിയാന്‍ ഗോദായിലിറങ്ങിക്കഴിഞ്ഞു.
ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായി വന്ന കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിണ്റ്റെ ആസ്തിയില്‍ സംശയം രേഖപ്പെടുത്തി മുഖ്യമന്ത്രിയ്ക്ക്‌ റയോണ്‍സ്‌ സംരക്ഷണ സമിതി ചെയര്‍മാന്‍ കൂടിയായ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കത്തു നല്‍കിയതാണ്‌ പ്രതിസന്ധിയ്ക്ക്‌ കാരണമെന്ന ആരോപണമുയര്‍ത്തി സി.പി.എം മുഖപത്രം കഴിഞ്ഞദിവസം വിവാദങ്ങള്‍ക്ക്‌ തീകൊടുത്തു. റയോണ്‍സ്‌ പുനരുദ്ധാരണത്തിനുള്ള എല്ലാ നീക്കങ്ങളും ഇതോടെ അട്ടിമറിയ്ക്കപ്പെടുകയായിരുന്നുവെന്നും, കത്തു നല്‍കിയതോടെ ഒളിച്ചുവയ്ക്കപ്പെട്ടിരുന്ന സങ്കുചിതരാഷ്ട്രീയ അജണ്ട പുറത്തുവന്നുവെന്നും പാര്‍ട്ടിപത്രം എഴുതി.
ഈ പത്രവാര്‍ത്ത രാഷ്ട്രീയ അന്തസിനു നിരക്കുന്നതല്ലെന്ന ഏതിര്‍വാദവുമായി ഇന്നലെ തങ്കച്ചനും രംഗത്തെത്തി. സാജുപോള്‍ എം.എല്‍.എ തൊഴിലാളികളെ പറഞ്ഞുപറ്റിച്ചുവെന്നാണ്‌ തങ്കച്ചന്‍ തുറന്നടിച്ചത്‌. പ്രതിപക്ഷ എം.എല്‍.എ ആയിരുന്നപ്പോള്‍ യു.ഡി.എഫ്‌ സര്‍ക്കാരിനെ പഴിചാരിയ സാജു പോള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തിട്ടും പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രമാണുണ്ടായതെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പറഞ്ഞു. കമ്പനി തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഒരു ശ്രമവും നടന്നില്ല.
1946-ല്‍ എം.സി.എം ചിദംബരം ചെട്ട്യാര്‍ സ്ഥാപിച്ച ട്രാവന്‍കൂറ്‍ റയോണ്‍സ്‌ 2001-ല്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോഴാണ്‌ അടച്ചുപൂട്ടിയത്‌. നേരിട്ടും പരോക്ഷമായും രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക്‌ ഉപജീവനമാര്‍ഗമായിരുന്ന റയോണ്‍സിണ്റ്റെ പ്രതാപകാലം പെരുമ്പാവൂറ്‍ പട്ടണത്തിന്‌ മറക്കാനാവില്ല. പ്രതിമാസം 45ലക്ഷം രൂപയോളമാണ്‌ പെരുമ്പാവൂരിലെ വിവിധ വ്യാപാരമേഖലകളില്‍ ഒഴുകിയെത്തിയിരുന്നത്‌. വൈദ്യുതി ലൈന്‍ വലിയ്ക്കുന്നതിനെന്നപേരില്‍ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനി പിന്നീടങ്ങോട്ട്‌ രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ്‌ കാലത്തെ തുരുപ്പ്‌ ചീട്ടായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി സാജുപോളും യു.ഡി.എഫിണ്റ്റെ ഷാനിമോള്‍ ഉസ്മാനും റയോണ്‍സ്‌ പുനരുദ്ധാരണമാണ്‌ മുഖ്യവിഷയമാക്കിയത്‌. 2004-ല്‍ ദിനോസര്‍ ഗ്രൂപ്പും 2007-ല്‍ കൊച്ചി ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പും റയോണ്‍സ്‌ ഏറ്റെടുക്കാന്‍ സന്നദ്ധമായി രംഗത്തുവന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതില്‍ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പ്‌ ഒരു സി.പി.എം നേതാവിണ്റ്റെ ബിനാമിയാണെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. മുന്നൂറുകോടി രൂപയുടെ പൊതുമേഖലാ സ്ഥാപനം കേവലം അഞ്ചുകോടിയ്ക്ക്‌ ഒരു സ്വകാര്യവ്യക്തിയ്ക്ക്‌ തീറെഴുതിക്കൊടുക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു.
ഇതിന്നിടെ ചുരുങ്ങിയ മുതല്‍മുടക്കില്‍ റയോണ്‍സ്‌ സംരക്ഷിയ്ക്കാന്‍ കഴിയുന്ന പാക്കേജുകള്‍ അവതരിപ്പിച്ച പരിസ്ഥിതി സഘടനകളെ ആരും കണ്ടതായിപ്പോലും നടിച്ചില്ല. അവശേഷിയ്ക്കുന്ന തൊഴിലാളികള്‍ കൂടി പിരിഞ്ഞുപോവുകയും ആനുകൂല്യങ്ങള്‍ ലഭിയ്ക്കേണ്ട നൂറുകണക്കിന്‌ വിരമിച്ച തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്യുന്നതോടെ റയോണ്‍സിന്‌ വേണ്ടിയുള്ള മുറവിളികള്‍ അവസാനിയ്ക്കുമെന്ന്‌ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്ക്‌ അറിയാം. അതുവരെ പരസ്പരം പഴിചാരാനുള്ള രാഷ്ട്രീയ ഉപകാരണമായി ഈ സ്ഥാപനത്തെ ഉപയോഗിയ്ക്കാമെന്നു കരുതിയിരുന്ന നേതാക്കള്‍ സത്യത്തില്‍ ഹൈക്കോടതി വിധിയോടെ അങ്കലാപ്പിലായെന്നതാണ്‌ സത്യം. റയോണ്‍സ്‌ അടച്ചുപൂട്ടി ആസ്തികള്‍ വിറ്റ്‌ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ്‌ കോടതി വിധി.

കെ.എസ്‌.ആര്‍.ടി. സി ബസ്‌ ലോറിയുടെ പിന്നിലിടിച്ച്‌ മുപ്പതിലേറെ പേര്‍ക്ക്പരുക്ക്‌

6.12.2008
പെരുമ്പാവൂറ്‍: എം.സി റോഡില്‍ കെ.എസ്‌.ആര്‍.ടി.സി ഫാസ്റ്റ്‌ പാസഞ്ചര്‍ ബസ്‌ ലോറിയുടെ പിന്നിലിടിച്ച്‌ മുപ്പതിലേറെ പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റവരെ അങ്കമാലി, പെരുമ്പാവൂറ്‍ മേഖലകളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കൊല്ലം കുന്നേല്‍ വീട്ടില്‍ സജി , അടിമാലി പള്ളിപ്പുറത്താന്‍ വീട്ടില്‍ സപ്ന മുസ്തഫ , തൃശൂറ്‍ കക്കാട്ടുപിള്ളിയില്‍ രവീന്ദ്രന്‍, തൊടുപുഴ സ്വദേശിനികളായ കളത്തില്‍ വീട്ടില്‍ മേരി ജോണ്‍സണ്‍ , വെട്ടിക്കുഴച്ചാലില്‍ മേരി മാത്യു, വടക്കാഞ്ചേരി പഴഞ്ചന്‍പിള്ളി മേരിജോസഫ്‌ , അതിരമ്പുഴ മുക്കാലയില്‍ സിബി ജോര്‍ജ്‌ , പൂവല്ലൂറ്‍ തണ്ടപ്പാറ ഷിഹാബ്‌ , പല്ലാരിമംഗലം ബല്‍ക്കീസ്‌ മരയ്ക്കാര്‍, മുന്നിലവ്‌ പെന്താനത്ത്‌ ജസി ജയിംസ്‌ , ഈരാറ്റുപേട്ട ജയിംസ്‌ പി.ജെ , പെരുമ്പാവൂറ്‍ അമൃത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ബില്ലു പരീത്‌, തൃശൂറ്‍ സോമരാജ്‌, പത്തനംതിട്ട പൊന്നൂട്ടില്‍ വീട്ടില്‍ ബിനേഷ്‌ എന്നിവരെ സാന്‍ജോ ആശുപത്രിയിലും തങ്കളം പുതിയചോട്ടില്‍ അനസ്‌, കൂത്താട്ടുകുളം രാമനാട്ടുവീട്ടില്‍ ഡെയ്സി , കുറവിലങ്ങാട്‌ എലിച്ചാലില്‍ പെണ്ണമ്മ , വേങ്ങൂറ്‍ പേരൂട്ടില്‍ സ്മിത, തൃശൂറ്‍ കുറുന്തോട്ടില്‍ കോമളവല്ലി , കൊരട്ടി പാന്തോട്ടില്‍ ജോയി , മുണ്ടക്കയം കൊടിമറ്റം കുരുവിള, എന്നിവരെ ലക്ഷ്മി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈസ്റ്റ്‌ വാഴപ്പിള്ളി വടയത്ത്‌ വര്‍ഗീസ്‌ , കോഴിക്കോട്‌ നെടുങ്കണ്ടത്ത്‌ അജികുമാര്‍, കാക്കൂറ്‍ കല്ലേറ്റുകുഴി ജിത്തു എന്നിവരെ വാത്തിയാത്ത്‌ ആശുപത്രിയിലും മറ്റുള്ളവരെ അങ്കമാലി എല്‍.എഫ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കാലടിയ്ക്കടുത്ത്‌ ഒക്കലിലാണ്‌ അപകടം. തൃശൂരു നിന്ന്‌ കോട്ടയത്തേയ്ക്ക്‌ പോവുകയായിരുന്ന ബസിണ്റ്റെ ബ്രേക്കു നഷ്ടമായതാണ്‌ അപകടകാരണമെന്നറിയുന്നു.

ട്രാവന്‍കൂറ്‍ റയോണ്‍സ്‌ :കാത്തിരുപ്പിണ്റ്റെ ഏഴാണ്ടുകള്‍; കോടതി വിധി വഴിത്തിരിവായേക്കും

6.12.2008
സുരേഷ്‌ കീഴില്ലം
പെരുമ്പാവൂറ്‍: പ്രതീക്ഷയുടേയും കാത്തിരിപ്പിണ്റ്റേയും ഏഴാണ്ടുകള്‍ പിന്നിടുമ്പോള്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ്‌ വഴിത്തിരിവാകുന്നു. അനിശ്ചിതമായി തുടരുന്ന റയോണ്‍സിണ്റ്റെ സ്ഥിതിഗതികളില്‍ കോടതി ഇടപെടല്‍ മാറ്റമുണ്ടാക്കുമെന്ന്‌ കരുതുന്നവരുണ്ട്‌.
തെരഞ്ഞെടുപ്പുവേളകളില്‍ ഉപയോഗിയ്ക്കാവുന്ന തുരുപ്പ്‌ ചീട്ടായി കൊണ്ടുനടന്ന റയോണ്‍സിണ്റ്റെ കാര്യത്തില്‍ കോടതി ഉത്തരവ്‌ രാഷ്ട്രീക്കാര്‍ക്കും തിരിച്ചടിയായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക്‌ ജസ്റ്റീസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്‌. ബോര്‍ഡ്‌ ഓഫ്‌ ഇന്‍ഡസ്ട്രീസ്‌ ആണ്റ്റ്‌ ഫിനാന്‍ഷ്യല്‍ റീകണ്‍ഷ്ട്രക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്‌. വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീലിനു പോകുമെന്ന്‌ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അറിയിച്ചതായി സാജുപോള്‍ എം.എല്‍.എ മംഗളത്തോട്‌ പറഞ്ഞു.
2001ജൂലായ്‌ 17-ന്‌ വൈദ്യുതി ലൈനിണ്റ്റെ പണികള്‍ക്കെന്ന്‌ തൊഴിലാളികളെ ധരിപ്പിച്ച്‌ അടച്ചുപൂട്ടിയ കമ്പനിയാണിത്‌. കടബാധ്യതയും മാനേജ്മെണ്റ്റിണ്റ്റെ കെടുകാര്യസ്ഥതയും മൂലം മുന്നോട്ടുപോകാന്‍ സാധിയ്ക്കാത്ത ഘട്ടത്തിലായിരുന്നു അടച്ചുപൂട്ടല്‍.
കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിയ്ക്കുന്ന വ്യവസായസ്ഥാപനം എന്ന നിലയില്‍ ട്രാവന്‍കൂറ്‍ റയോണ്‍സ്‌ ഒരു കാലത്ത്‌ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായിരുന്നു. പെരുമ്പാവൂറ്‍ പട്ടണത്തിണ്റ്റെ മുഖം മാറ്റിയതും ഈ സ്ഥാപനം തന്നെ. ഇവിടെ ഉത്പാദിപ്പിയ്ക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിദേശത്തുനിന്ന്‌ പട്ടുനൂല്‍ ഇറക്കുമതി തുടങ്ങിയതാണ്‌ റയോണ്‍സിന്‌ വിനയായത്‌. കൃത്രിമ പട്ടുവസ്ത്രങ്ങള്‍ക്ക്‌ ഡിമാണ്റ്റ്‌ കുറയുകയും ചെയ്തു. പട്ടുനൂലിനൊപ്പം ഇവിടെ നിര്‍മ്മിച്ചിരുന്ന സെലോഫൈന്‍ പേപ്പറിണ്റ്റെ സ്വീകാര്യതയ്ക്കും മങ്ങലേറ്റു.
സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ ലഭിച്ച വായ്പകള്‍ കൊണ്ടാണ്‌ കമ്പനി അവസാനത്തെ പത്തുവര്‍ഷം പിടിച്ചുനിന്നത്‌. കേരള രാഷ്ട്രീയത്തിലെ ഉന്നതരായ നേതാക്കള്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ച്‌ നിയമസഭയില്‍ അക്കാലങ്ങളില്‍ ഉണ്ടായതാണ്‌ സര്‍ക്കാരിന്‌ തുണയായത്‌. എന്നാല്‍ ആ വായ്പകള്‍ ഉപയോഗിച്ച രീതിയില്‍ പോരായ്മകളുണ്ടായി. തൊഴിലാളികളുടെ പി.എഫ്‌ കുടിശിക അടയ്ക്കാത്തിണ്റ്റെ പേരില്‍ റയോണ്‍സ്‌ വക വസ്തുവകകള്‍ ജപ്തിചെയ്യപ്പെട്ടു. അതിനിടെ സ്പിന്നിങ്ങ്‌ മെഷിനുകളില്‍ ഉപയോഗിയ്ക്കുന്ന വിലയേറിയ പ്ളാറ്റിനം ജറ്റുകള്‍ ഉള്‍പ്പടെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചാണ്‌ മാനേജ്മെണ്റ്റു ഭരണനൈപുണ്യം കാട്ടിയത്‌. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഇവിടത്തെ ഉപകരണങ്ങള്‍ ഉള്‍പ്പടെ സകലതും വ്യാപകമായി മോഷണം പോയി. അവശേഷിച്ച കെട്ടിടവും യന്ത്രസാമിഗ്രികളും തുരമ്പെടുത്തു നശിച്ചു. സര്‍ക്കാരില്‍ നിന്ന്‌ പാട്ടത്തിനെടുത്ത 72ഏക്കര്‍ ഭൂമി കാടുകയറി.
ഇതിന്നിടെയാണ്‌ റയോണ്‍സ്‌ ഏറ്റെടുത്തു നടത്താന്‍ തമിഴ്നാട്ടിലെ എന്‍ഡിഇഇ ഗ്രൂപ്പ്‌ തയ്യാറായി വന്നത്‌. ആദ്യ അഞ്ചുവര്‍ഷം 559കോടി മുടക്കുമെന്നായിരുന്നു വാഗ്ദാനം. ഇതുവഴി 1000പേര്‍ക്ക്‌ നേരിട്ടും 12500 പേര്‍ക്ക്‌ പരോക്ഷമായും തൊഴിലവസരം ലഭിയ്ക്കുമെന്നും റയോണ്‍സിന്‌ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ബാദ്ധ്യതകളും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട ആനുകൂല്യങ്ങളും പ്രമോട്ടര്‍ നല്‍കുമെന്നും ധാരണയായി. പകരം വൈദ്യുതി, വാണിജ്യനികുതി തുടങ്ങിയവയില്‍ നിശ്ചിതകാലത്തേയ്ക്ക്‌ സര്‍ക്കാര്‍ ഇളവ്‌ അനുവദിയ്ക്കുമെന്നും മിനി ഹൈഡല്‍ പദ്ധതിയ്ക്കും വുഡ്‌ പള്‍പ്പ്‌ ഉത്പാദനകേന്ദ്രത്തിനും സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന്‌ നല്‍കുമെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു. അങ്ങനെയെങ്കില്‍ 10 വര്‍ഷം കഴിയുമ്പോള്‍ 837 കോടി രൂപകൂടി മുടക്കുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ തൊഴിലാളികള്‍ക്ക്‌ ഏറെ പ്രതീക്ഷ നല്‍കിയ റയോണ്‍സ്‌ ഏറ്റെടുക്കല്‍ ശ്രമങ്ങള്‍ എങ്ങുമെത്താതെ പാഴാവുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. അതിനെ തുടര്‍ന്ന്‌ റയോണ്‍സ്‌ ഏറ്റെടുക്കാന്‍ തയ്യാറായിവന്നത്‌ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പാണ്‌. ഇവര്‍ക്ക്‌ വഴിവിട്ടുള്ള വ്യവസ്ഥകളോടെ റയോണ്‍സിണ്റ്റെ ആസ്തി തീറെഴുതി കൊടുക്കാനാണ്‌ സര്‍ക്കാരിണ്റ്റെ ശ്രമം എന്ന ആക്ഷേപം ഉയര്‍ന്നു. ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിന്‌ റയോണ്‍സ്‌ ഏറ്റെടുക്കാനുള്ള ശേഷിയില്ലെന്നും ഇവര്‍ ഒരു ഇടതുപക്ഷ നേതാവിണ്റ്റെ ബിനാമിയാണെന്നും ആരോപണം ഉയര്‍ന്നു.
എന്തായാലും വിവാദങ്ങളില്‍ വിവാദങ്ങളിലേയ്ക്ക്‌ മാത്രം റയോണ്‍സ്‌ അനുദിനം നീങ്ങുന്ന സാഹചര്യത്തിലാണ്‌ കോടതി വിധി. ഇത്‌ റയോണ്‍സിനെ അനിശ്ചിതാവസ്ഥകളില്‍ നിന്നെങ്കിലും കരകയറ്റിയേക്കും.

റയോണ്‍സ്‌ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്‌

5.12.2008
പെരുമ്പാവൂറ്‍: പ്രവര്‍ത്തനം നിലച്ച ട്രാവന്‍കൂറ്‍ റയോണ്‍സ്‌ അടച്ചുപൂട്ടാന്‍ കോടതി ഉത്തരവായി. കമ്പനിയുടെ ആസ്തികള്‍ ഏറ്റെടുക്കാനും ബാദ്ധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്‌.
2001-ല്‍ ബി.ഐ.എഫ്‌.ആര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ്‌ തോട്ടത്തില്‍ രാധാകൃഷ്ണനാണ്‌ വിധി പ്രസ്താവിച്ചത്‌. പുതിയ പ്രമോട്ടറായ ഇലഞ്ഞിയ്ക്കല്‍ ഗ്രൂപ്പിനെ റയോണ്‍സ്‌ ഏല്‍പിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരുന്നതിന്നിടയിലാണ്‌ കോടതി വിധി. റയോണ്‍സ്‌ പൂട്ടിയതിനെ തുടര്‍ന്ന്‌ ഇവിടെയുണ്ടായിരുന്ന മെഷിനറികള്‍ ഉള്‍പ്പടെ വിലപിടിപ്പുള്ള പലതും മോഷ്ടിയ്ക്കപ്പെട്ടിരുന്നു. കടബാധ്യതകള്‍ പലിശയും കൂട്ടുപലിശയുമായി പെരുകുകയും ചെയ്തു. എന്നിട്ടും റയോണ്‍സ്‌ സംരക്ഷിയ്ക്കുവാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കായിരുന്നില്ല.

തീ കൊടുത്തില്ല ;വ്യാപാരിയുടെ തലയ്ക്ക്‌ കല്ലിനിടിച്ചു

5.12.2008
പെരുമ്പാവൂറ്‍: സിഗരറ്റ്‌ വലിയ്ക്കാന്‍ തീ ആവശ്യപ്പെട്ടിട്ട്‌ കൊടുക്കാത്തതില്‍ ക്ഷുഭിതനായി വ്യാപാരിയെ കല്ലിനിടിച്ചു പരുക്കേല്‍പ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്‌ മണ്ണൂറ്‍ കവലയില്‍ വ്യാപാരികള്‍ കടകളടച്ചു പ്രതിഷേധിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണൂറ്‍ യൂണിറ്റ്‌ മുന്‍ പ്രസിഡണ്റ്റും നാഗാര്‍ജുന ഔഷധശാല മണ്ണൂറ്‍ ശാഖയുടെ ഉടമയുമായ കുന്നത്തോളി കുന്നത്തുവീട്ടില്‍ കെ.കെ മത്തായി (65) യ്ക്കാണ്‌ പരുക്കേറ്റത്‌. കുന്നത്തോളി പാറേക്കുടി ജോര്‍ജ്‌ (55) ആണ്‌ രാവിലെ തീ ചോദിച്ചെത്തിയത്‌. തീ കൊടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന്‌ ജോര്‍ജ്‌ പുറത്തുകിടന്ന കരിങ്കല്ല്‌ എടുത്തുകൊണ്ടുവന്ന്‌ മത്തായിയെ ആക്രമിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വ്യാപാരിയെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നത്തുനാട്‌ പോലീസ്‌ കേസെടുത്തു.

തിരിച്ചറിയല്‍ രേഖകളില്ല പെരുമ്പാവൂരില്‍ 27 അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്‌ വിട്ടയച്ചു

5.12.2008
പെരുമ്പാവൂറ്‍: വിവിധ പ്ളൈവുഡ്‌ മില്ലുകളില്‍ നിന്ന്‌ 27 അന്യസംസ്ഥാന തൊഴിലാളികളെ പോലീസ്‌ ഇന്നലെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇവരില്‍ മൂന്നുപേര്‍ക്കാണ്‌ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നത്‌. മറ്റുള്ളവരെ സ്ഥാപന ഉടമകളുടെ ജാമ്യത്തിലാണ്‌ വിട്ടയച്ചത്‌.
ഇന്നലെ രാവിലെ കുറ്റിപ്പാടത്തുള്ള നെസ്റ്റ്‌ പ്ളൈവുഡ്‌, ഹൈടെക്‌ പ്ളൈവുഡ്‌, പ്ളൈ പ്ളൈവുഡ്‌ എന്നി സ്ഥാപനങ്ങളിലെ തൊഴിലാളികളെയാണ്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. പുതിയ തീവ്രവാദ പശ്ചാത്തലത്തിലായിരുന്നു കസ്റ്റഡിയിലെടുക്കല്‍. ടൌണിനു സമീപമുള്ള പല മില്ലുകളിലും ജോലി ചെയ്യുന്നവര്‍ ബംഗ്ളാദേശികളാണെന്ന സൂചനകളുമുണ്ട്‌. കാശ്മീര്‍ പോരാട്ടത്തെ തുടര്‍ന്ന്‌ ഹൈദ്രബാദില്‍ പിടിയിലായ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂരിനടുത്തുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ അനൂപ്‌ എന്ന പേരില്‍ ജോലി ചെയ്തിരുന്നതായി ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ കണ്ടെത്തിയിരുന്നു. മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഡിയും ഒളിത്താവളമായി കണ്ടെത്തിയത്‌ പെരുമ്പാവൂറ്‍ തന്നെ.
പ്ളൈവുഡ്‌ കമ്പനികളില്‍ ജോലിയ്ക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലേറെയും ക്രിമിനലുകളോ തീവ്രവാദികളോ ആണെന്ന്‌ ഇതിനോടകം വ്യക്തമായിട്ടുണ്ട്‌. ആരു വന്നാലും ജോലി കൊടുക്കുന്ന സമീപനമാണ്‌ സ്ഥാപനഉടമകളുടേത്‌. അതുകൊണ്ടുതന്നെ ഉടമകളും വിവിധകേസുകളില്‍ പെടാന്‍ സാധ്യതയുണ്ട്‌. തൊഴിലാളികള്‍ക്കു പുറമെ ഇന്നലെ സ്ഥാപന നടത്തിപ്പുകാരേയും പോലീസ്‌ വിളിച്ചുവരുത്തിയിരുന്നു. ഇവരെയെല്ലാം ഇന്നലെ രാത്രിയോടെയാണ്‌ മടങ്ങാന്‍ അനുവദിച്ചത ്‌.

തീവ്രവാദി അബ്ദുള്‍ ജബ്ബാറിനെ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍

5.12.2008

പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദി അബ്ദുള്‍ ജബ്ബാറിനാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(28) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (29) എന്നിവരെയാണ്‌ ആണ്റ്റി ടെററിസം സ്ക്വാഡ്‌ അറസ്റ്റ്‌ ചെയ്തത്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.
ഇവരെ കഴിഞ്ഞമാസം 30-ന്‌ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) ന്‌ പെരുമ്പാവൂരില്‍ ആവശ്യമായ സഹായങ്ങള്‍ ഇവരാണ്‌ ചെയ്തുകൊടുത്തത്‌. ജബ്ബാര്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.
ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി ജബ്ബാറിനെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്ന ദിവസം തന്നെയാണ്‌ യുവാക്കളെ കസ്റ്റഡിയിലെടുത്തത്‌. ഇന്നലെ ഇവരുടെ വീടുകളില്‍ റെയ്ഡ്‌ നടന്നു. പിന്നീട്‌ അറസ്റ്റ്‌ രേഖപ്പെടുത്തുകയും ചെയ്തു.

മലങ്കര വര്‍ഗീസ്‌ വധം :ആള്‍ബലവും സ്വാധീനവും കൊണ്ട്‌ സത്യം മറയ്ക്കാനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌

5.12.2008
പെരുമ്പാവൂറ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ അഭിപ്രായപ്പെട്ടു. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും നിയുക്ത കാതോലിക്ക ആരോപിച്ചു. ആറാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത്‌ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. ഇതേതുര്‍ന്ന്‌ കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്‌. ഈ സാഹചര്യത്തില്‍ ജാതി മത ഭേദമന്യേ നിയമവാഴ്ച ആദരിയ്ക്കുന്നവരെ ഉള്‍പ്പെടുത്തി ഈ മാസം 8-ന്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വച്ച്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിയ്ക്കുമെന്നും തിരുമേനി വ്യക്തമാക്കി.
മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്ന്‌ നിയുക്ത കാതോലിക്ക പറഞ്ഞു. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ്‌ സെമിനാരി പാത്രിയാര്‍ക്കീസ്‌ പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്‌. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം സമാധാനത്തിന്‌ തയ്യാറായി. പക്ഷെ അവര്‍ തന്നെ അത്‌ ലംഘിച്ചു. പിന്നീട്‌ സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്‌. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട്‌ കൂറുകാട്ടുന്ന സമീപനമാണ്‌ പുലര്‍ത്തിപ്പോന്നത്‌. ഇതേ തുടര്‍ന്ന്‌ 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്‌. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും നിയുക്ത കാതോലിക്ക ചൂണ്ടിക്കാട്ടി.
രാവിലെ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ നിയുക്തകാതോലിക്ക മൂന്നിന്‍മേല്‍ കുര്‍ബാന നടത്തി. അനുസ്മരണ ചടങ്ങില്‍ ഫാ.ഏല്യാസ്‌ ചെറുകാട്‌, ഫാ.മത്തായി ഇടയനാല്‍, തോമസ്‌ പോള്‍ റമ്പാന്‍, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, യല്‍ദോ റമ്പാന്‍, ഫാ.ഐസക്‌ ചെനയപ്പിള്ളി കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പങ്കെടുത്തു.

പെരുമ്പാവൂറ്‍ ക്രിമിനലുകളുടെ താവളമാകുന്നു

ജില്ല
കേന്ദ്രഅന്വേഷണ സംഘത്തിണ്റ്റെ
നിരീക്ഷണത്തില്‍
അലി കരക്കുന്നന്‍
മാധ്യമം/4.12.2008
പെരുമ്പാവൂറ്‍: അന്യസംസ്ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂറ്‍ മേഖല തീവ്രവാദികള്‍ക്ക്‌ ഒളിത്താവളമാകുന്നതില്‍ പ്രദേശവാസികള്‍ക്ക്‌ ആശങ്ക. നിരവധി വ്യവസായസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളും കൊണ്ട്‌ അനുഗൃഹീതമായ പ്രദേശം അന്യസംസ്ഥാനക്കാരുടെ ഗള്‍ഫായാണ്‌ അറിയപ്പെടുന്നത്‌. ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്‌ അത്താണിയായ പ്രദേശം ഇന്ന്‌ ക്രിമിനലുകളും കഞ്ചാവ്‌ ലോബികളും കയ്യേറിയിരിയ്ക്കുകയാണ്‌. തടിവ്യവസായ ശാലകളിലും മറ്റ്‌ വ്യവസായമേഖലകളിലുമായി ലക്ഷത്തോളം തൊഴിലാളികളാണ്‌ പെരുമ്പാവൂരില്‍ തമ്പടിച്ചിരിയ്ക്കുന്നത്‌. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ്‌ പലരുടേയും വാസം. പിടിച്ചുപറിക്കാര്‍ മുതല്‍ ക്രിമിനലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന്‌ പോലീസ്‌ പറയുന്നു.
മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢി മുതല്‍ കാശ്മീരില്‍ നിന്ന്‌ രക്ഷപ്പെട്ട അബ്ദുള്‍ജബ്ബാര്‍ വരെ ഒളിയ്ക്കാന്‍ ഇടം കണ്ടെത്തിയത്‌ പെരുമ്പാവൂരിലാണ്‌. ഇതോടെ പ്രദേശം കേന്ദീകരിച്ച്‌ വിവിധ അന്വേഷണ ഏജന്‍സികള്‍ ജാഗ്രതയിലാണ്‌. അന്യസംസ്ഥാനതൊഴിലാളികളാകട്ടെ പോലീസിന്‌ തീരാതലവേദനയായിട്ടുണ്ട്‌. ഇവര്‍ക്ക്‌ തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള പോലീസ്‌ തീരുമാനം നടപ്പായിട്ടില്ല. ഒരു വര്‍ഷം മുന്‍പ്‌ എസ്‌.പി പങ്കെടുത്ത പരാതി പരിഹാര അദാലത്തില്‍ ഇതു സംബന്ധിച്ച അടിയന്തിര നടപടി ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ മാവോയിസ്റ്റ്‌ നേതാവ്‌ മല്ലരാജ റെഡ്ഢിയും സംഘവും ഒരുമാസത്തിലേറെ തങ്ങിയതും പെരുമ്പാവൂരിലായിരുന്നു. അതും പോലീസ്‌ ക്വാര്‍ട്ടേഴ്സിന്‌ ഒരു വിളിപ്പാടകലെ. ഇതു കണ്ടെത്താന്‍ കേരളാ പോലിസിനു കഴിയാതെ പോയതും നാണക്കേടുണ്ടാക്കി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ്‌ വാടക വീടും പാറമടത്തൊഴിലാളികളും തമ്മിലുള്ള ബന്ധവും നിരീക്ഷിച്ചറിഞ്ഞത്‌. ഇപ്പോള്‍ അബ്ദുള്‍ ജബ്ബാര്‍ പെരുമ്പാവൂര്‍സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചതും ആണ്റ്റി ടെററിസ്റ്റ്‌ സ്ക്വാഡ്‌ അന്വേഷണത്തിനെത്തിയപ്പോഴാണ്‌ പോലീസ്‌ അറിയുനന്ത്‌. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും വേണ്ടത്ര ജാഗ്രതയിലല്ലെന്ന ആക്ഷേപവുമുണ്ട്‌. അബ്ദുള്‍ ജബ്ബാറുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാലു പെരുമ്പാവൂറ്‍ സ്വദേശികളേയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ കളമശ്ശേരിയില്‍ ബസ്‌ കത്തിച്ച കേസിലെ പ്രതിയാണ്‌.
ഇതിനു പുറമെ, പെരുമ്പാവൂരില്‍ സ്ഫോടക സാമിഗ്രികള്‍ വില്‍ക്കുന്ന ഒരു ഏജന്‍സിയെ തേടിയും കേന്ദ്ര രഹസ്യാന്വേഷണ സംഘം എത്തിയിരുന്നു. കാശ്മീരില്‍ നാലു മലയാളികള്‍ വെടിയേറ്റു മരിച്ചതില്‍ ഒരാളുടെ കയ്യില്‍ ഈ ഏജന്‍സിയുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉണ്ടായിരുന്നതായാണ്‌ സൂചന. അല്ലപ്ര നിവാസിയായ ഇയാള്‍ക്ക്‌ പാറമടകളില്‍ വെടിമരുന്നു വില്‍ക്കാനുള്ള ലൈസന്‍സുണ്ട്‌. ഇവ സൂക്ഷിയ്ക്കുന്ന രണ്ടു ഗോഡൌണുകള്‍ പുല്ലുവഴിയിലും ഇരിങ്ങോളിലുമുണ്ട്്‌ .സ്ഫോടക വസ്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത്‌ പലവട്ടം പിടിയ്ക്കപ്പെട്ടെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവ്‌. പോലീസിണ്റ്റെ ഒത്താശയിലാണിതെന്ന്‌ ആരോപണമുണ്ട്്‌.
രേഖയിലെ റെബികുര്യന്‍ എന്നയാളെ തിരക്കിയാണ്‌ അന്വേഷണ സംഘം എത്തിയത്‌. ഏജന്‍സിയുടമയുടെ അനുജനാണിതെന്നും സംഘം കണ്ടെത്തിയിട്ടുണ്ടെന്നറിയുന്നു. പി.പി റോഡിലെ ഒരു സ്റ്റുഡിയോയിലും സംഘം പരിശോധന നടത്തി. സ്റ്റുഡിയോയുടെ പങ്കാളിയായ റെബികുര്യന്‍ ഒളിവിലാണെന്നാണ്‌ സൂചന. അന്യസംസ്ഥാനക്കാര്‍ പാര്‍ക്കുന്ന ചേരികളാണ്‌ തീവ്രവാദികള്‍ക്ക്‌ ഇടത്താവളമാകുന്നത്‌. അബ്ദുള്‍ ജബ്ബാര്‍ അല്ലപ്രയിലെ ഒരു പ്ളൈവുഡ്‌ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആരുവന്നാലും ജോലി നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളും ഇങ്ങനെ വെട്ടിലാവുകയാണ്‌. അതേസമയം തൊഴിലാളികളെ സംബന്ധിച്ച രേഖകള്‍ സൂക്ഷിയ്ക്കാനോ നല്‍കാനോ സ്ഥാപനഉടമകള്‍ തയ്യാറാവുന്നില്ലെന്നാണ്‌ പോലീസ്‌ ഭാഷ്യം.
ഞായറാഴ്ചകളില്‍ ടൌണില്‍ അന്യസംസ്ഥാനക്കാരുടെ അനിയന്ത്രിത തിരക്കാണ്‌. ഇവര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ മൂലം ഗതാഗതം പോലും തടസപ്പെടും. ഇതിനു പുറമെ, അരങ്ങേറുന്ന വഴക്കിനും അടിപിടിയ്ക്കും മുന്നില്‍ പോലീസ്‌ നിസ്സഹായമാകുന്ന കാഴ്ചയാണ്‌ പലപ്പോഴും. അന്യസംസ്ഥാനക്കാരുടെ മറവില്‍ സംസ്ഥാനത്തെ ക്രിമിനലുകളും പ്രദേശത്ത്‌ വിലസുകയാണ്‌. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന്‌, കഞ്ചാവുവില്‍പനയും ഉപയോഗവും എന്നിവയും മേഖലയില്‍ വ്യാപകമായിട്ടുണ്ട്‌. മുമ്പൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പെരുമ്പാവൂരും പരിസരവും വിവിധ രഹസ്യ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നറിയുന്നു

Wednesday, December 3, 2008

പട്ടാല്‍ വ്യവസായമേഖലയാക്കാന്‍ നീക്കം; നാട്ടുകാര്‍ പരാതി നല്‍കി

03.12.2008

മംഗളം

പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതിയില്ല

പെരുമ്പാവൂറ്‍: നഗരസഭയുടെ പന്ത്രണ്ടാം വാര്‍ഡില്‍പെട്ട പട്ടാല്‍ പ്രദേശം വ്യവസായമേഖലയാക്കി മാറ്റാന്‍ നീക്കം. ഇതിണ്റ്റെ മുന്നോടിയായി ഇവിടെ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കാന്‍ അനുമതി നല്‍കുന്നത്‌ നിര്‍ത്തിവച്ചു. ഇതിനെതിരെ നാട്ടുകാര്‍ മുനിസിപ്പാലിറ്റിയിലെത്തി പരാതി നല്‍കി.

മേലുകാവുമറ്റത്തു നിന്നും ഇവിടെ സ്ഥലം വാങ്ങിയ പനയ്ക്കല്‍ വീട്ടില്‍ ടൈറ്റസ്‌ ഡാനിയേല്‍ വീടുവയ്ക്കാന്‍ നഗരസഭയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ പട്ടാല്‍ വ്യവസായ മേഖലായി മാറ്റുന്നതിണ്റ്റെ മുന്നോടിയായി അധികൃതര്‍ വീടുനിര്‍മ്മാണത്തിനുള്ള അനുമതി നിഷേധിച്ചു. ഇതോടെയാണ്‌ നാട്ടുകാര്‍ പുതിയ നീക്കത്തെ പറ്റി അറിഞ്ഞത്‌. ഇതേതുടര്‍ന്നാണ്‌ ഇന്നലെ പരാതി നല്‍കിയത്‌. മുമ്പ്‌ പത്താം വാര്‍ഡ്‌ ആയിരുന്ന പട്ടാല്‍ വ്യവസായമേഖലയാക്കിമാറ്റാന്‍ 1998-ല്‍ നീക്കം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസിയായ പി.പി തങ്കച്ചന്‍ ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ അത്‌ നടന്നില്ല. വ്യവസായമേഖല വല്ലം റയോണ്‍പുരം ഭാഗത്തേയ്ക്ക്‌ മാറ്റാന്‍ കൌണ്‍സില്‍ തീരുമാനമെടുത്തു.

എന്നാലിപ്പോള്‍ വല്ലം ഭാഗത്ത്‌ വീടു നിര്‍മ്മിയ്ക്കാന്‍ നഗരസഭ അനുമതി നല്‍കുന്നുണ്ട്‌. പട്ടാലില്‍ അനുവദിയ്ക്കുന്നുമില്ല. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്ക്‌ വ്യവസായ മേഖലയുടെ പേരില്‍ കെട്ടിടനമ്പറിട്ട്‌ കൊടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതേതുടര്‍ന്ന്‌ നാട്ടുകാര്‍ വാര്‍ഡ്‌ കൌണ്‍സിലെറെ സമീപിച്ചപ്പോഴാകട്ടെ, ഇതു സംബന്ധിച്ച്‌ തനിയ്ക്ക്‌ യാതൊന്നുമറിയില്ലെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ജനനിബിഡ മേഖലയായ പട്ടാല്‍ വ്യവസായ മേഖലയ്ക്കുന്നതിന്നെതിരെ മിത്രകല ലൈബ്രറി പ്രവര്‍ത്തകര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനും കൌണ്‍സിലര്‍ തയ്യാറായില്ലെന്ന്‌ ആരോപണം ഉണ്ട്‌.

അതേസമയം പുതിയ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്‌ പുതിയ വീടുകള്‍ നിര്‍മ്മിയ്ക്കുന്നത്‌ മുനിസിപ്പല്‍ എഞ്ചിനീയര്‍ തടഞ്ഞതെന്ന്‌ കൌണ്‍സിലര്‍ രാജശ്രീ പ്രേംകുമാര്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ നാലുമാസങ്ങള്‍ക്ക്‌ മുമ്പ്‌ വന്ന കത്ത്‌ ഉദ്യോഗസ്ഥര്‍ കൌണ്‍സിലര്‍മാരെ കാണിച്ചില്ല. അതാണ്‌ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയത്‌. അതുകൊണ്ടുതന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 9-ന്‌ അടിയന്തിര കൌണ്‍സില്‍ യോഗം ചേരും.

2001 വരെയുള്ള മുഴുവന്‍ കൌണ്‍സില്‍ രേഖകള്‍ പ്രകാരവും വല്ലം തന്നെയാണ്‌ വ്യവസായമേഖല. ഇത്‌ പെട്ടെന്ന്‌ പട്ടാലിലേയ്ക്ക്‌ മാറ്റാന്‍ സാദ്ധ്യമല്ല. മാത്രവുമല്ല, ജനവാസ കേന്ദ്രമായ പട്ടാല്‍ വ്യവസായ മേഖലയാക്കി മാറ്റാനും സാദ്ധ്യമല്ല. 9-ന്‌ കൌണ്‍സില്‍ യോഗം ചേരുന്നതോടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും. ഇക്കാര്യം നാട്ടുകാര്‍ക്ക്‌ കൌണ്‍സിലര്‍ എന്ന നിലയ്ക്ക്‌ താന്‍ ഉറപ്പുകൊടുത്തിട്ടുള്ളതാണെന്നും ആ നിലയ്ക്ക്‌ മുനിസിപാലിറ്റിയ്ക്ക്‌ പ്രത്യേക പരാതി നല്‍കേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും രാജശ്രീ പ്രേംകുമാര്‍ പറഞ്ഞു

Tuesday, December 2, 2008

തടിലോറി മറിഞ്ഞു; എ. എം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു


2.12.2008
പെരുമ്പാവൂറ്‍: ആലുവ-മൂന്നാര്‍ റോഡില്‍ തടിലോറി മറിഞ്ഞതിനെ തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു. ആളപകടമില്ല.
ഇന്നലെ വൈകിട്ട്‌ 5.30-ന്‌ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലാണ്‌ തടി കയറ്റിയ മിനി ലോറി മറിഞ്ഞത്‌. വാഹനത്തിലുണ്ടായിരുന്ന രണ്ടപേരും സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സും സ്ഥിഗതികള്‍ നിയന്ത്രിച്ചതിനാലും ലോറിയില്‍ നിന്ന്‌ റോഡിലേയ്ക്ക്‌ വീണ തടികള്‍ നാട്ടുകാരുടെ സഹകരണത്തോടെ അരികിലേയ്ക്ക്‌ ഉടനടി മാറ്റുകയും ചെയ്തതിനാല്‍ ഗതാഗത സ്തംഭനമുണ്ടായില്ല. ഏഴുമണിയോടെ വാഹനം റോഡില്‍ നിന്ന്‌ മാറ്റുകയും ചെയ്തു.

Monday, December 1, 2008

കാശ്മിര്‍ തീവ്രവാദിയെ തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ കൊണ്ടുവന്നു


1.12.2008


മൂന്നു പേര്‍ പിടിയിലായി


പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദിയായ മലയാളി യുവാവിനെ ആണ്റ്റി ടെററിസം സ്ക്വാഡ്‌ തെളിവെടുപ്പിനായി ഇന്നലെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇയാളെ സഹായിച്ച മൂന്നു പേരെ കസ്റ്റഡിലെടുക്കുകയും ചെയ്തു.


രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) നെയാണ്‌ ഇന്നലെ വാത്തിയാത്ത്‌ ആശുപത്രിയില്‍ കൊണ്ടുവന്നത്‌. ഇയാള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(29) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (27) എന്നിവരെയാണ്‌ ഇന്നലെ പിടികൂടിയത്്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.


ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അബ്ദുള്‍ ജബ്ബാറിനെ ടൌണില്‍ കൊണ്ടുവന്ന്‌ തെളിവെടുത്തത്‌. ഇയാള്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.


കണ്ടന്തറ സദ്ദാം റോഡിലുള്ള നമസ്കാര പള്ളി, പെരുമ്പാവൂറ്‍ മദീന പള്ളിയ്ക്ക്‌ സമീപമുള്ള ഓഫീസ്‌ എന്നിവിടങ്ങളിലും ഇയാളെ കൊണ്ടുവന്ന്‌ തെളിവെടുത്തു. രാവിലെ 11 എത്തിയ സംഘം ഏറെ വൈകിയാണ്‌ ടൌണില്‍ നിന്ന്‌ മടങ്ങിയത്‌.

ലോക്കല്‍ സമ്മേളനം

1.12.2008

പെരുമ്പാവൂറ്‍:- എ.ഐ.വൈ.എഫ്‌. രായമംഗലം ലോക്കല്‍ സമ്മേളനം ജില്ലാ പ്രസിഡണ്റ്റ്‌ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ. സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, മണ്ഡലം സെക്രട്ടറി പി.എസ്‌.അഭിലാഷ്‌ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

രാജപ്പന്‍.എസ്‌.തെയ്യാരത്ത്‌, സി.മനോജ്‌, എ.കെ.നന്ദകുമാര്‍, കെ.എസ്‌.രാജേഷ്കുമാര്‍, എസ്‌. പ്രദീപ്‌, കെ.എ.മൈതീന്‍പിള്ള, പി.സി.ചന്ദ്രന്‍, കെ.സി.ഉണ്ണികൃഷ്ണന്‍, കെ.കെ.സുമേഷ്‌, പി.എസ്‌.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.ഐ.വൈ.എഫ്‌. മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച്‌ വാഴക്കുളത്ത്‌ നടക്കുന്ന യുവജനറാലിയില്‍ രായമംഗലത്തു നിന്നും മുന്നൂറോളം യുവതിയുവാക്കള്‍ പങ്കെടുക്കും.

എം.കെ.സുബ്രഹ്മണ്യന്‍ (സെക്രട്ടറി) കെ.ആര്‍.ശ്രീകാന്ത്‌ കെ.എം.സനൂപ്‌ (ജോ.സെക്രട്ടറി) ബേസില്‍ മാത്യു (പ്രസിഡണ്റ്റ്‌) കെ.എസ്‌.രതീഷ്‌ (വൈസ്‌ പ്രസിഡണ്റ്റ്‌) എന്നിവരെ എ.ഐ.വൈ.എഫ്‌.രായമംഗലം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.

മീമ്പാറയില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം വ്യാപകം; ആറ്‌ ആടുകളെ കടിച്ചുകൊന്നു

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ മീമ്പാറയില്‍ തെരുവ്‌ നായ്ക്കളുടെ ശല്യം വ്യാപകം. സംഘം ചേര്‍ന്നുള്ള നായ്ക്കളുടെ ആക്രമണത്തില്‍ ആറ്‌ ആടുകള്‍ക്ക്‌ ജീവഹാനി. പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റിട്ടുമുണ്ട്‌.

മീമ്പാറ കീച്ചേരി എല്‍ദോയുടെ മൂന്ന്‌ ആടുകളും പുളിയ്ക്കല്‍ കുഞ്ഞിത്തൊമ്മണ്റ്റെ രണ്ട്‌ ആടുകളും നാളോത്തുകുടി കുമാരണ്റ്റെ ഒരാടുമാണ്‌ ചത്തത്‌. നാലു നായ്ക്കള്‍ സംഘം ചേര്‍ന്ന്‌ ഇവയെ ആക്രമിയ്ക്കുകയായിരുന്നുവെന്ന്‌ വീട്ടുകാര്‍ പറയുന്നു. മറ്റ്‌ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കുണ്ട്‌. അലഞ്ഞുതിരിയുന്ന നായ്ക്കളില്‍ പലതിനും പേയുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. നായ്ക്കള്‍ക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ പ്രദേശവാസികള്‍.

Friday, November 28, 2008

കുടിവെള്ളക്ഷാമം: വീട്ടമ്മമാര്‍ എഞ്ചിനീയറെ ഉപരോധിച്ചു

28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: മൂന്നാഴ്ചയായി കുടിവെള്ളം കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച്‌ രായമംഗലം പഞ്ചായത്തില്‍ നിന്നുള്ള വീട്ടമ്മമാരും ജനപ്രതിനിധികളും വാട്ടര്‍ അഥോറിറ്റി കുറുപ്പംപടി അസി.എഞ്ചിനീയര്‍ ഷീലയെ ഒരു മണിക്കൂറോളം ഓഫീസിനുള്ളില്‍ ഉപരോധിച്ചു.
പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, മെമ്പര്‍ വി.ഇ ഷിബു, മുന്‍ മെമ്പര്‍ സജി പടയാട്ടില്‍, ജോയി വര്‍ഗിസ്‌, എ.അയ്യപ്പന്‍, ജോര്‍ജ്‌ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ജലവിതരണത്തിലെ പ്രശ്നങ്ങള്‍ രണ്ടുദിവസത്തിനകം പരിഹരിയ്ക്കുമെന്ന്‌ അധികൃതര്‍ ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറഞ്ഞു.
രായമംഗലം പഞ്ചായത്തില്‍ 606 കോളനി, വായ്ക്കര, നെല്ലിമോളം പ്രദേശങ്ങളിലാണ്‌ ഏറ്റവും അധികം ജലക്ഷാമം അനുഭവപ്പെടുന്നത്‌. കോട്ടമല ടാങ്കില്‍ നിന്നാണ്‌ ഇവിടേയ്ക്ക്‌ വെള്ളമെത്തിയ്ക്കുന്നത്‌. പമ്പിങ്ങ്‌ കൃത്യമായി നടക്കാത്തതാണ്‌ കുടിവെള്ളം മുടങ്ങാനുള്ള കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു

കവര്‍ച്ച തടയാന്‍ പോലീസ്‌ സ്ക്വാഡുകള്‍

28.11.2008
മലയാള മനോരമ
പെരുമ്പാവൂറ്‍: കവര്‍ച്ച തടയാന്‍ പോലീസ്‌ മൂന്ന്‌ സ്ക്വാഡുകള്‍ രൂപവത്കരിച്ചു. ഇനി രാത്രി മുഴുവന്‍ പട്ടണത്തിലെങ്ങും പോലീസുണ്ടാവുമെന്ന്‌ സി.ഐ ജി ഡി വിജയകുമാര്‍ പറഞ്ഞു.
പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സ്ക്വാഡ്‌ അംഗങ്ങള്‍ക്ക്‌ പകല്‍ ഡ്യൂട്ടി നല്‍കുന്നില്ല. സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ പിടികൂടി ചോദ്യം ചെയ്യുന്നതു തുടരും. രാത്രി മോഷണം ശ്രദ്ധയില്‍ പെട്ടാല്‍ നഗരവാസികള്‍ ഉടന്‍ പോലീസില്‍ അറിയിയ്ക്കണം. നേരം വെളുക്കാന്‍ കാത്തുനില്‍ക്കരുത്‌. അപ്പോഴേയ്ക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിട്ടുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ചനടന്ന മിക്ക വീടുകളിലും പുറകിലെ വാതില്‍ തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നിട്ടുള്ളത്‌. മുന്‍വശത്തെ വാതിലുകളേക്കാള്‍ അടച്ചുറപ്പു കുറവായതാണ്‌ ഇതിനു കാരണം. വീട്ടുടമകള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും എളുപ്പം അകത്തുകടക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും സി.ഐ പറഞ്ഞു.

28.11.2008 മലയാള മനോരമ

Thursday, November 27, 2008

കവര്‍ച്ചയ്ക്കിടയില്‍ ഗൃഹനാഥനെ കുത്തി പരുക്കേല്‍പിച്ചു

26.11.2008

പെരുമ്പാവൂറ്‍: മൂന്നംഗ സംഘം വീടുകുത്തിത്തുറന്ന്‌ കവര്‍ച്ച നടത്തുന്നതിന്നിടയില്‍ ഗൃഹനാഥന്‌ പരുക്കേറ്റു.

പാറപ്പുറം പള്ളിപ്പറമ്പില്‍ പരീതിനാണ്‌ പരുക്കേറ്റത്‌. ഇന്നലെ പുലര്‍ച്ചെ 1-നാണ്‌ പരീതിണ്റ്റെ വീടിണ്റ്റെ പിന്നിലെ വര്‍ക്ക ഏരിയായുടെ ഗ്രില്ല്‌ മുറിച്ച്‌ മോഷ്ടാക്കള്‍ അകത്തുകടന്നത്‌. പരീതിണ്റ്റെ ഉറങ്ങിക്കിടന്ന ഉമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചു പവണ്റ്റെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ വൃദ്ധ ഉണര്‍ന്ന്‌ ബഹളം വച്ചു. ഓടിയേത്തിയ പരീതിനെ കത്തികൊണ്ട്‌ പരുക്കേല്‍പിച്ച ശേഷം മോഷ്ടാക്കളിലൊരാള്‍ ഇറങ്ങിയോടി. ഇതേ സമയം വീടിന്ന്‌ അകത്തുണ്ടായിരുന്ന മറ്റൊരാള്‍ പരീതിണ്റ്റെ ഭാര്യയുടെ കഴുത്തില്‍ കിടന്ന രണ്ടു പവണ്റ്റെ മാല പറിച്ചെടുത്ത്‌ ഓടുകയും ചെയ്തു. പെരുമ്പാവൂറ്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയിട്ടുണ്ട്‌.

ആറംഗ ചീട്ടുകളി സംഘം പോലീസ്‌ പിടിയില്‍

26.11.2008

പെരുമ്പാവൂറ്‍: പണം വച്ച്‌ ചീട്ടുകളിച്ച ആറംഗ സംഘം ഇന്നലെ പോലീസ്‌ പിടിയിലായി. കളത്തില്‍ നിന്ന്‌ 9000 രൂപയും പോലീസ്‌ പിടിച്ചെടുത്തു.

കൊടുവേലിപ്പടി കാരിയേലി വീട്ടില്‍ കെ.എം സലിം, തേവയ്ക്കല്‍ സ്വദേശികളായ കൊറ്റനാടന്‍ വീട്ടില്‍ ജില്‍സണ്‍, തേവയ്ക്കല്‍ ടി.പി മോഹന്‍, മൌലൂദ്പുര ഇടത്തിവീട്ടില്‍ എ.എസ്‌ സലിം, വാരിക്കാടന്‍ വീട്ടില്‍ നിസാര്‍, അച്ചാരുകുടി വീട്ടില്‍ അബു എന്നിവരെയാണ്‌ ഇന്നലെ വൈകിട്ടു ൩-ന്‌ സി.ഐ വിജയകുമാറിണ്റ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. പി.പി റോഡില്‍ കാളചന്തയ്ക്ക്‌ സമീപത്തുള്ള അക്ബര്‍ ലോഡ്ജിലായിരുന്നു ചീട്ടുകളി. രഹസ്യ സന്ദേശത്തെതുടര്‍ന്നാണ്‌ പോലീസ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.പതിവായി ഇവിടെ ചീട്ടുകളി നടക്കുന്നുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു

റോഡ്‌ അപകടം: ശബരിമല തീര്‍ത്ഥാടകന്‍ മരിച്ചു; മൂന്ന്‌ പേര്‍ക്ക്‌ പരുക്ക്‌

26.11.2008
പെരുമ്പാവൂറ്‍: എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ്‌ മടങ്ങിയ സംഘത്തിലെ ഒരാള്‍ മരിച്ചു. മൂന്നു തീര്‍ത്ഥാടകര്‍ക്ക്‌ പരുക്ക്‌. ആന്ധ്ര കടപ്പ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുന്ന വെങ്കിടേഷ്‌ ആണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന കടപ്പ സ്വദേശികളായ മാര്‍ക്കണ്ഡേയ, വെങ്കിടേഷ്‌ , മുരളീകൃഷ്മ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 5.30-ന്‌ ഒക്കലിനടുത്ത്‌ കാരിക്കോടാണ്‌ അപകടം. റോഡരികിലെ വെയ്ബ്രിഡ്ജില്‍ നിന്നും പിന്നോട്ട്‌ എടുത്ത നാഷണല്‍ പെര്‍മിറ്റ്‌ ലോറിയുമായി അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ കൂട്ടിമുട്ടുകയായിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കീഴില്ലം ഇടത്താവളം സജീവമായി



26.11.2008

പെരുമ്പാവൂറ്‍: ശബരിമല തീര്‍ത്ഥാടകര്‍ക്കായി തിരുവിതാംകൂറ്‍ ദേവസ്വം ബോര്‍ഡ്‌ ഒരുക്കിയ കിഴില്ലം പെരുംതൃക്കോവില്‍ ക്ഷേത്രവളപ്പിലെ ഇടത്താവളം ഇക്കൊല്ലവും സജീവം.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ കൊല്ലം തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനയാണുള്ളത്‌. മണ്ഡലമാസത്തിണ്റ്റെ തുടക്കം മുതല്‍ നിരവധി വാഹനങ്ങളാണ്‌ ക്ഷേത്രവളപ്പില്‍ എത്തുന്നത്‌. തീര്‍ത്ഥാടകര്‍ക്ക്‌ വിരിവയ്ക്കാന്‍ വിശാലമായ ഹാളും ടോയ്ലെറ്റ്‌ സൌകര്യങ്ങളും ഇവിടെ ദേവസ്വംബോര്‍ഡ്‌ ഒരുക്കിയിട്ടുണ്ട്‌. ഇതിനു പുറമെ ക്ഷേത്രമൈതാനത്ത്‌ വിശാലമായ പാര്‍ക്കിങ്ങ്‌ സൌകര്യവുമുണ്ട്‌. അഭിഷേക ടിക്കറ്റുകളും ഇവിടെ നിന്നും ലഭിയ്ക്കും.

ആന്ധ്ര,കര്‍ണാടക, തമിഴ്നാട്‌ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള നൂറുകണക്കിന്‌ അയ്യപ്പഭക്തരാണ്‌ പ്രതിദിനം ഇടത്താവളത്തിണ്റ്റെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ ഏറ്റവും തിരക്കുള്ളതെന്ന്‌ ഇടത്താവളം നടത്തിപ്പിണ്റ്റെ കരാര്‍ എടുത്തിട്ടുള്ള ഉണ്ണി പറയുന്നു

കൈക്കൂലി: കൊമ്പനാട്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ പിടിയില്‍



25.11.2008


പെരുമ്പാവൂറ്‍: പോക്കുവരവു ചെയ്തുകൊടുക്കുന്നതിന്‌ കൈക്കൂലി ചോദിച്ചുവാങ്ങിയ കൊമ്പനാട്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ വിജിലന്‍സ്‌ പിടിയിലായി.


അശമന്നൂറ്‍ ചെറുകുന്നം കളരിയ്ക്കല്‍ വീട്ടില്‍ കെ.സി എല്‍ദോ (42)ആണ്‌ ഇന്നലെ പിടിയിലായത്‌.കൊമ്പനാട്‌ തേയ്ക്കാനത്തു വീട്ടില്‍ സന്തോഷിണ്റ്റെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്‌. മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സന്തോഷ്‌ സ്ഥലം പോക്കുവരവു ചെയ്തുകിട്ടുന്നതിന്നായി കൊമ്പനാട്‌ വില്ലേജ്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. ഇതിനു വേണ്ടി പല വട്ടം ഓഫീസ്‌ കയറിയിറങ്ങി.ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ പോക്കുവരവു ചെയ്തുകൊടുക്കാതെ തന്നെ മടക്കി അയച്ചതായി സന്തോഷ്‌ മംഗളത്തോട്‌ പറഞ്ഞു.


കഴിഞ്ഞ വെള്ളിയാഴ്ച വില്ലേജ്‌ ഓഫിസിലെത്തിയ സന്തോഷിനോട്‌ 600 രൂപ കൈക്കൂലി കിട്ടാതെ കാര്യം നടക്കില്ലെന്ന്‌ വില്ലേജ്‌ അസിസ്റ്റണ്റ്റ്‌ എല്‍ദോ തുറന്നു പറഞ്ഞു. ഇതേതുടര്‍ന്നാണ്‌ വിജിലന്‍സിനു പരാതി നല്‍കിയത്‌. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ മാര്‍ക്കുചെയ്തു നല്‍കിയ 600 രൂപ സന്തോഷ്‌ ഇന്നലെ കൈക്കൂലിയായി നല്‍കുകയായിരുന്നു. വിജിലന്‍സ്‌ ഡിവൈ.എസ്‌.പി സി.എസ്‌ മജീദിണ്റ്റെ നേതൃത്വത്തിലുള്ള സംഘം മൂന്നരയോടെ വില്ലേജ്‌ ഓഫീസിലെത്തി എല്‍ദോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. അടിക്കുറിപ്പ്‌ അറസ്റ്റിലായ കെ.സി എല്‍ദോ. ഇന്ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ

പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ യൂണിയന്‍ നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

25.11.2008

പെരുമ്പാവൂറ്‍: കുറുപ്പംപടി പോലീസ്‌ സ്റ്റേഷനില്‍ കയറി ബഹളമുണ്ടാക്കിയ എ.ഐ.ടി.യു.സി നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റില്‍ പ്രതിക്ഷേധിച്ച്‌ യൂണിയന്‍ മണ്ഡലം കമ്മിറ്റി ഇന്ന്‌ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തും.

ഓട്ടോറിക്ഷാ ഡ്രൈവേഴ്സ്‌ ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) മേഖലാ സെക്രട്ടറി രാജേഷ്‌ കാവുങ്കല്‍, തുരുത്തിപറമ്പില്‍ കെ.സി കൃഷ്ണന്‍ കുട്ടി, അശമന്നൂറ്‍ വലിയപറമ്പില്‍ ആണ്റ്റണി, കെ.എസ്‌ സജി, വി.കെ രമേഷ്‌ എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കണ്ടാലറിയാവുന്ന മൂന്ന്‌ പേര്‍ക്കെതിരെയും കേസുണ്ട്‌.

ഇന്നലെ വൈകിട്ട്‌ 3 മണിയോടെയാണ്‌ സംഭവം. രണ്ടാഴ്ച മുമ്പ്‌ സ്ത്രീധന പീഡന കേസില്‍ അറസ്റ്റിലായ വലിയപറമ്പില്‍ ആണ്റ്റണി, മകന്‍ സണ്ണി എന്നിവരുടെ വാഹനങ്ങള്‍ തിരിച്ചുവാങ്ങാന്‍ ചെന്നവരാണ്‌ പിടിയിലായത്‌. രജിസ്ട്രേഡ്‌ ഉടമയായ ലീല ആണ്റ്റണി എത്താതെ വാഹനങ്ങള്‍ കൊടുത്തുവിടില്ലെന്ന എസ്‌.ഐയുടെ നിലപാടാണ്‌ സംഘത്തെ ചൊടിപ്പിച്ചത്‌. സ്ത്രീധന പീഡനകേസിനെ തുടര്‍ന്ന്‌ ലീല ആണ്റ്റണി ഒളിവിലാണ്‌. പിന്നീട്‌ പോലിസ്‌ നേതാക്കള്‍ക്ക്‌ ഒപ്പമുണ്ടായിരുന്ന ലീലയുടെ മകന്‍ സണ്ണിയ്ക്ക്‌ വാഹനത്തിണ്റ്റെ താക്കോല്‍ നല്‍കാന്‍ തയ്യാറായി. വാഹനങ്ങള്‍ കൊണ്ടുപോയ ശേഷം മടങ്ങിവന്ന്‌ രാജേഷും കൂട്ടരും പോലീസ്‌ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. അതേതുടര്‍ന്നാണ്‌ ഇവര്‍ അറസ്റ്റിലായത്‌. ഇന്നലെ തന്നെ കോടതി ഇവരെ റിമാണ്റ്റ്‌ ചെയ്യുകയും ചെയ്തു. പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചിനു പുറമെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ടൌണില്‍ ഓട്ടോറിക്ഷാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌.

യുവതിയുടെ മരണം: സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ അന്വേഷണം തുടങ്ങി



21.11.2008

പെരുമ്പാവൂറ്‍: ആരോഗ്യവതിയായ യുവതി ചികിത്സയിലെ വീഴ്ച മൂലം മരിച്ചുവെന്ന പരാതിയെ തുടര്‍ന്ന്‌ കോടതി നിര്‍ദ്ദേശമനുസരിച്ച്‌ സാന്‍ജോ ആശുപത്രിയ്ക്കെതിരെ പോലീസ്‌ കേസ്‌ അന്വേഷണം തുടങ്ങി.


മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24)യാണ്‌ മരിച്ചത്‌. ജേഷ്ഠണ്റ്റെ മകള്‍ വൃന്ദയെ ഡോക്ടറെ കാണിയ്ക്കാനായി ബസില്‍ ആശുപത്രിയിലെത്തിയ സന്ധ്യയുടെ മരണത്തെ പറ്റി അന്വേഷിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ സുരേഷ്‌ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍,രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക്‌ കേസെടുക്കണമെന്ന്‌ ഒന്നാം ക്ളാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ വി.ജി ശ്രീദേവി പെരുമ്പാവൂറ്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കി.


സന്ധ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്തതായും ആശുപത്രി രേഖകള്‍ പിടിച്ചെടുത്തതായും എസ്‌.ഐ സാം ജോസ്‌ മംഗളത്തോട്‌ പറഞ്ഞു. ആശുപത്രി രേഖകള്‍ മെഡിയ്ക്കല്‍ ബോര്‍ഡിനു മുന്നില്‍ വയ്ക്കും. പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പിയ്ക്കാണ്‌ അന്വേഷണ ചുമതല. യുവതിയുടെ മരണത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആശുപത്രി വക ആംബുലന്‍സും തല്ലിതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അന്യജില്ലക്കാരായ രണ്ടുപേര്‍ ഉള്‍പ്പടെ 11 പേര്‍ പോലീസ്‌ പിടിയാലാവുകയും ചെയ്തു. ഇവരെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു. സന്ധ്യയുടെ മരണം ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണെന്ന്‌ കാട്ടി ആഭ്യന്തര മന്ത്രി, ആരോഗ്യ മന്ത്രി , ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്‌ ഭര്‍ത്താവ്‌ സുരേഷ്‌ പരാതി നല്‍കിയിട്ടുണ്ട്‌. കുത്തിവയ്പിനെ തുടര്‍ന്ന്‌ അവശനിലയിലായ ഭാര്യയെ കാണാനോ മറ്റൊരു ആശുപത്രിയിലേയ്ക്ക്‌ മാറ്റാനോ സാന്‍ജോ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ലെന്ന്‌ പരാതിയില്‍ പറയുന്നു. പുറത്തുള്ള മറ്റൊരു ഡോക്ടര്‍ ഇടപെട്ടാണ്‌ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലേയ്ക്ക്‌ പുലര്‍ച്ചെ മാറ്റിയത്‌. നേരം പുലര്‍ന്നപ്പോഴേയ്ക്കും മരണം സംഭവിയ്ക്കുകയും ചെയ്തു.

ഡി.വൈ.എഫ്‌. ഐ റോഡ്‌ ഉപരോധിച്ചു; ജനം വലഞ്ഞു

17.11.2008

പെരുമ്പാവൂറ്‍: ജില്ലാ സമ്മേളനത്തിന്‌ പോയി മടങ്ങിയ വാഹനത്തിന്‌ നേരെ കല്ലെറിഞ്ഞുവെന്ന്‌ ആരോപിച്ച്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ എം.സി റോഡ്‌ ഉപരോധിച്ചു. ഇന്നലെ രാത്രി എട്ടരയ്ക്കാണ്‍്‌ സംഭവം. ചേലാമറ്റത്തു വച്ചുണ്ടായ പ്രശ്നത്തെ തുടര്‍ന്നാണ്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നത്‌. ഇതോടെ ഈ വഴിയ്ക്കുള്ള വാഹനഗതാഗതം സ്തംഭിച്ചു. പോലീസ്‌ സ്ഥലത്ത്‌ എത്തിയാണ്‌ സമരക്കാരെ മാറ്റിയത്‌.

പതിനൊന്ന്‌ പേര്‍ റിമാണ്റ്റില്‍

17.11.2008

പെരുമ്പാവൂറ്‍: സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട്‌ പതിനൊന്ന്‌ പേര്‍ റിമാണ്റ്റില്‍. ആറു ബൈക്കുകളും പോലീസ്‌ കസ്റ്റഡിയിലുണ്ട്‌. ഞായറാഴ്ച രാത്രി ആശുപത്രി പരിസരത്തുനിന്ന്‌ പിടികൂടിയ പതിനൊന്ന്‌ പേരാണ്‌ റിമാണ്റ്റിലായത്്‌. ഇതില്‍ പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ സജീവ പ്രവര്‍ത്തകരോ നേതാക്കളോ ഇല്ല. അതേസമയം വഴിയാത്രക്കാരും പോലീസ്‌ പിടിയില്‍ പെട്ടതായി സൂചനയുണ്ട്‌.

സാന്‍ജോ സംഭവം: രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം; ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു


17.11.2008


പെരുമ്പാവൂറ്‍: സാന്‍ജോ ആശുപത്രി നാട്ടുകാര്‍ അടിച്ചുതകര്‍ത്ത സംഭവം രാഷ്ട്രീയവത്കരിയ്ക്കാന്‍ നീക്കം. രാഷ്ട്രീയ നാടകങ്ങള്‍ പൂര്‍ണമായും തള്ളി ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നു.


അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിയ്ക്കല്‍ അസോസിയേഷന്‍ ഇന്ന്‌ മെഡിയ്ക്കല്‍ ബന്ദ്‌ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്‌. ടൌണിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ ആശുപത്രികളുടേയും ഒ.പി വിഭാഗം ഇന്ന്‌ പ്രവര്‍ത്തിയ്ക്കില്ലെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷിണ്റ്റെ ഭാര്യ സന്ധ്യ മരിച്ചതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രിയും ആംബുലന്‍സും അടിച്ചുതകര്‍ത്തത്‌. ന്യൂമോണിയ ആണ്‌ സന്ധ്യയുടെ മരണകാരണമെന്ന്‌ ആശുപത്രി അധികൃതര്‍ പറയുന്നു. പക്ഷെ പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ ഇനിയും പുറത്തുവന്നിട്ടില്ല.


യാതൊരു അസുഖവും സന്ധ്യക്ക്‌ ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക്‌ അറിയില്ല. ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനാണ്‌ സന്ധ്യ സാന്‍ജോയിലെത്തിയത്‌. ചെറിയ പനിയുണ്ടെന്ന്‌ തോന്നിയതിനാല്‍ സന്ധ്യയും ഡോക്ടറെ കാണുകയായിരുന്നു. കുത്തിവയ്പ്പ്‌ എടുത്തതോടെ സന്ധ്യക്ക്‌ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടു. നില ഗുരുതരമായ യുവതിയെ മെഡിയ്ക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാര്‍ ആശുപത്രി തകര്‍ത്തത്‌.


എന്നാല്‍ ഇത്‌ സി.പി.എം പ്രവര്‍ത്തകരാണ്‌ എന്ന്‌ ആരോപിച്ച്‌ യു.ഡി.എഫ്‌ നേതൃത്വം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുകയാണെന്ന്‌ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ആശുപത്രി തകര്‍ത്തതിനെതിരെ സാന്‍ജോ അനുകൂലികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വ്യാപാരികളും പൂര്‍ണമായി തള്ളി. കട അടപ്പിയ്ക്കാന്‍ ചെന്ന നേതാക്കളെ ആളുകള്‍ വിരട്ടി ഓടിച്ചു. തുടര്‍ന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പങ്കെടുത്ത പ്രതിഷേധ സമ്മേളനം നടക്കുമ്പോള്‍ സാന്‍ജോ എന്ന അറവുശാല അടച്ചുപൂട്ടണമെന്ന ബാനറുകളുമായി പെരുമ്പാവൂറ്‍ പൌരാവലി ആശുപത്രിയ്ക്ക്‌ മുന്നില്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തു വന്നു. മുമ്പും അധികൃതരുടെ അനാസ്ഥമൂലം ഇവിടെ നിരവധി മരണങ്ങള്‍ നടന്നതായി ഇവര്‍ പറയുന്നു.


അടിച്ചുതകര്‍ത്ത ആശുപത്രിയില്‍ ഇന്നലെ മുന്‍മന്ത്രി കെ.എം മാണി എം.എല്‍.എ , സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മദ്ധ്യ മേഖല ഡി.ഐ.ജി വിന്‍സണ്റ്റ്‌ പോള്‍ തുടങ്ങിയ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്റ്റ്‌ രമേശ്‌ ചെന്നത്തലയും എത്തുമെന്ന വ്യാപക പ്രചരണമുണ്ടായിരുന്നെങ്കിലും അവരെത്തിയില്ല.

ഹര്‍ത്താല്‍ ആഹ്വാനം വ്യാപാരികള്‍ തള്ളി; നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതില്‍ പ്രതിഷേധം

17.11.2008

പെരുമ്പാവൂറ്‍: നവവധുവായ യുവതി മരിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തതിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ വ്യാപാരികള്‍ തള്ളി. ആശുപത്രി ആക്രമണത്തിനെതിരെ നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളെ പ്രകടനത്തിന്‌ ഇറക്കിയതിനെതിരെ രക്ഷിതാക്കളും പ്രതിക്ഷേധത്തില്‍.

ആശുപത്രി ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ 4 മുതല്‍ 6 വരെ ഹര്‍ത്താല്‍ ആചരിയ്ക്കണമെന്നായിരുന്നു സാന്‍ജോ അനുകൂലികളുടെ ആഹ്വാനം. എന്നാല്‍ വ്യാപാരികള്‍ ഇത്‌ മുഖവിലയ്ക്കെടുത്തില്ല. വിവിധ വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുടേത്‌ ഉള്‍പ്പടെ മുഴുവന്‍ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു.

സ്വയം കടകള്‍ അടയ്ക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഡി.സി.സി വൈസ്‌ പ്രസിഡണ്റ്റ്‌ ഒ. ദേവസിയുടേയും കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ ബലമായി കടകള്‍ അടപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കടയുടമകളും ജനങ്ങളും പ്രതിഷേധിച്ചതോടെ നേതാക്കളില്‍ പലരും ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിനെതിരെ ഇന്നലെ വൈകിട്ട്‌ നടന്ന പ്രതിക്ഷേധ പ്രകടനത്തില്‍ ബഹു ഭൂരിപക്ഷവും നഴ്സിങ്ങ്‌ വിദ്യാര്‍ത്ഥിനികളായിരുന്നു. സാന്‍ജോ നഴ്സിങ്ങ്‌ സ്കൂളിനു പുറമെ കോതമംഗലം ധര്‍മ്മഗിരി, അങ്കമാലി എല്‍.എഫ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളേയും കന്യസ്ത്രീകളേയുമാണ്‌ പ്രകടനത്തിന്‌ അണി നിരത്തിയത്‌. സംഘര്‍ഷ മേഖലയിലേക്ക്‌ തങ്ങളുടെ കുട്ടികളെ വലിച്ചിഴച്ചതിലുള്ള പ്രതിക്ഷേധം പല രക്ഷിതാക്കളും പ്രകടിപ്പിച്ചു കഴിഞ്ഞു.

നവവധുവിണ്റ്റെ മരണം: നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയും ആംബുലന്‍സും തല്ലി തകര്‍ത്തു


16.11.2008


പോലീസ്‌ ലാത്തി വീശി


പെരുമ്പാവൂറ്‍: അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന്‌ നവവധുവായ യുവതി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയും ആമ്പുലന്‍സും തല്ലി തകര്‍ത്തു.

സി.പി.എം അറയ്ക്കപ്പടി ലോക്കല്‍ കമ്മിറ്റിയംഗം മേപ്രത്തുപടി മംഗലത്തുവീട്ടില്‍ സുരേഷിണ്റ്റെ ഭാര്യ സന്ധ്യ (24) ആണ്‌ മരിച്ചത്‌. ഇതേതുടര്‍ന്ന്‌ സാന്‍ജോ ആശുപത്രിയും ആമ്പുലന്‍സും നാട്ടുകാര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ ലാത്തിചാര്‍ജ്‌ നടത്തി. രണ്ട്‌ പോലീസുകാര്‍ക്ക്്‌ പരുക്കുണ്ട്‌.

ശനിയാഴ്ച രാവിലെയാണ്‌ ചേച്ചിയുടെ കുട്ടിയെ ഡോക്ടറെ കാണിയ്ക്കാനായി സന്ധ്യ സാന്‍ജോയിലെത്തിയത്‌. ചെറുതായി പനി അനുഭവപ്പെട്ട സന്ധ്യയും ഡോക്ടറെ കണ്ടു. മരുന്ന്‌ കഴിച്ചതോടെ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ട സന്ധ്യ ഐ.സി യുവില്‍ പ്രവേശിയ്ക്കപ്പെട്ടു. രാത്രിയായതോടെ നില ഗുരുതരമായി. ഇതിനിടയില്‍ സുരേഷിണ്റ്റെ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സന്ധ്യയെ മെഡിക്കല്‍ ട്രസ്റ്റിലേയ്ക്ക്‌ കൊണ്ടുപോയി. എങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു.

ന്യൂമോണിയ ആണ്‌ മരണകാരണമെന്ന്‌ സാന്‍ജോ ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ സന്ധ്യയ്ക്ക്‌ യാതൊരു അസുഖവും ഉണ്ടായിരുന്നില്ലെന്നും മരുന്നുമാറി നല്‍കിയതാണ്‌ ജീവഹാനിയ്ക്ക്‌ കാരണമെന്നും ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. ഇതുസംബന്ധിച്ച്‌ പെരുമ്പാവൂറ്‍ പോലീസില്‍ പരാതിയും നല്‍കി. പരാതിയെ തുടര്‍ന്ന്‌ ആലപ്പുഴ മെഡിയ്ക്കല്‍ കോളജില്‍ പോലീസ്‌ സര്‍ജന്‍ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയിട്ടുണ്ട്‌.

ഇന്നലെ വൈകിട്ട്‌ കോലഞ്ചേരിയില്‍ നിന്ന്‌ വരികയായിരുന്ന ആശുപത്രി വക ആമ്പുലന്‍സ്‌ മേപ്രത്തുപടിയില്‍ വച്ചാണ്‌ നാട്ടുകാര്‍ തകര്‍ത്തത്‌. ടയര്‍ കുത്തിക്കീറുകയും വാഹനം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. രാത്രി ആശുപത്രിയില്‍ തടിച്ചുകൂടിയ ജനാവലി സാന്‍ജോ അടിച്ചുതകര്‍ത്തു. ആലുവ, പെരുമ്പാവൂറ്‍ ഡി.വൈ.എസ്‌.പി മാരുടെ കീഴിലുള്ള വന്‍പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ്‌ പോലീസ്‌ ലാത്തിവീശിയത്‌. ജനം തിരിച്ച്‌ കല്ലെറിഞ്ഞു. കല്ലേറിലാണ്‌ സുരേന്ദ്രന്‍, പോള്‍ എന്നി രണ്ടു പോലീസുകാര്‍ക്ക്‌ പരുക്കേറ്റത്‌. നിരവധി ആളുകള്‍ക്കും പരുക്കുണ്ട്‌.

കൂവപ്പടി സ്വദേശി മരിയ്ക്കാനിടയായതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞമാസം നാട്ടുകാര്‍ ഈ ആശുപത്രിയുടെ ക്യാബിനുകളും മറ്റും തകര്‍ത്തിരുന്നു. അതിനു മുന്‍പ്‌ ഗര്‍ഭിണിയായ യുവതി മരിച്ചതും പുല്ലുവഴി സ്വദേശിയായ യുവാവ്‌ മരിച്ചതും അനാസ്ഥമൂലമാണെന്ന്‌ ആരോപിച്ച്‌ നാട്ടുകാര്‍ ആശുപത്രിയ്ക്കെതിരെ ആക്രമണം നടത്തിയിരുന്നു. സന്ധ്യയുടെ സംസ്കാരം ഇന്ന്‌ രാവിലെ ‌ ഭര്‍തൃഗൃഹത്തില്‍ നടക്കും.

നാലുമാസം മുമ്പായിരുന്നു സന്ധ്യയുടേയും സരേഷിണ്റ്റേയും വിവാഹം. ഇരിങ്ങോള്‍ ചിറയ്ക്കല്‍പറമ്പില്‍ രഘുനാഥന്‍ നമ്പ്യാരുടേയും ശ്യാമളയുടേയും മകളാണ്‌. കാലടി ശ്രീശങ്കര കോളജില്‍ എം.എസ്‌.സി ബോട്ടണി വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരങ്ങള്‍ : സിന്ധു, സൌമ്യ.

മുടക്കുഴ സഹകരണ ബാങ്ക്‌ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പഞ്ചായത്തു മെമ്പറെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി

4.11.2008
പെരുമ്പാവൂറ്‍: മുടക്കുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന ഗ്രാമ പഞ്ചായത്ത്‌ അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി.
മുടക്കുഴ ഗ്രാമ പഞ്ചായത്ത്‌ അംഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡണ്റ്റുമായ ജോഷി തോമസിനെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡണ്റ്റിനു വേണ്ടി ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പാണ്‌ അറിയിച്ചത്‌. ആറു വര്‍ഷത്തേയ്ക്കാണ്‌ പുറത്താക്കല്‍. ഈ മാസം 9-ന്‌ നടക്കുന്ന സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലാണ്‌ ജോഷി ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിയ്ക്കുന്നത്‌. ബാങ്കിണ്റ്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരുന്ന ഇദ്ദേഹത്തിന്‌ ഇക്കുറി സീറ്റ്‌ നിഷേധിയ്ക്കുകയായിരുന്നു. പകരം പാര്‍ട്ടിയില്‍ നിന്ന്‌ ഡി.ഐ.സിയിലേയ്ക്ക്‌ ചേക്കേറിയ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ നീലകണ്ഠന്‍ ഇളയതിന്‌ അവസരം നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. പഞ്ചായത്തില്‍ സ്ഥിര താമസം പോലുമില്ലാത്ത ഇളയതിന്‌ അവസരം നല്‍കി തന്നെ ഒഴിവാക്കിയതാണ്‌ ജോഷിയെ പ്രകോപിപ്പിച്ചത്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മുടക്കുഴയില്‍ കനത്ത പരാജയം നേരിട്ടപ്പോള്‍ മുന്നണിയുടെ മുഖം രക്ഷിച്ചുകൊണ്ട്‌ മികച്ച വിജയം നേടിയ ജോഷിയ്ക്കെതിരെയുള്ള നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ അങ്കലാപ്പ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. അതേ സമയം ഒരു ബ്ളോക്ക്‌ നേതാവിണ്റ്റെ രാഷ്ട്രീയ നാടകമാണ്‌ പുറത്താക്കല്‍ നടപടിയെന്ന്‌ ജോഷി പറയുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹികളില്‍ നിന്ന്‌ ഇത്തരം ഒരറിയിപ്പ്‌ തനിയ്ക്ക്‌ ലഭിച്ചിട്ടില്ലെന്നും ജോഷി വ്യക്തമാക്കി.
ബാങ്ക്‌ ഭരണ സമിതിയുടെ ൯ സീറ്റുകളിലേയ്ക്ക്‌ ഇത്തവണ യു.ഡി.എഫില്‍ നിന്ന്‌ 33 നാമനിര്‍ദ്ദേശ പത്രികകളാണ്‌ സമര്‍പ്പിയ്ക്കപ്പെട്ടത്‌. മണ്ഡലം പ്രസിഡണ്റ്റ്‌ ടി.കെ സാബുവും മറ്റ്‌ വാര്‍ഡ്‌-ബൂത്ത്‌ തല ഭാരവാഹികളും പത്രിക സമര്‍പ്പിച്ചു. എന്നാല്‍ പ്രസിഡണ്റ്റ്‌ പി.പി അവറാച്ചനൊഴികെ മുന്‍ ഭരണ സമിതിയിലെ ആര്‍ക്കും സീറ്റ്‌ നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്‌. ഒടുവില്‍ മണ്ഡലം പ്രസിഡണ്റ്റ്‌ ഉള്‍പ്പടെയുള്ളവര്‍ പിന്‍മാറ്റത്തിന്‌ തയ്യാറായി.ജോഷി തോമസ്‌ മാത്രം റിബല്‍ സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം പ്രസിഡണ്റ്റ്‌ സാബു ഉള്‍പ്പടെ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും അണികളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌.
എന്തായാലും ജോഷിയെ പുറത്താക്കിയ നടപടി മൂലം ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക്‌ ക്ഷീണമുണ്ടാവില്ലെങ്കിലും പിന്നീട്‌ ദോഷകരമായി ബാധിയ്ക്കുമെന്ന്‌ നിരീക്ഷിയ്ക്കുന്നവരുണ്ട്‌

പി.കെ. വി സ്മാരക മന്ദിര വിവാദം സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌

17.10.2008

പെരുമ്പാവൂറ്‍: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍ക്ക്‌ സ്മാരകം നിര്‍മ്മിയ്ക്കുന്നതിന്‌ വേണ്ടി സഹകരണ സംഘത്തിണ്റ്റെ ഭൂമി സര്‍ക്കാര്‍ സ്വകാര്യ ട്രസ്റ്റിന്‌ വിട്ടുകൊടുത്തതിനെതിരെ ഓഹരിയുടമകള്‍ നിയമനടപടികളിലേയ്ക്ക്‌.

കൂവപ്പടി ബ്ളോക്ക്‌ സ്റ്റാര്‍ച്ച്‌ ആണ്റ്റ്‌ സാഗോ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഭൂമി പി.കെ.വിയുടെ മറവില്‍ സി.പി.ഐ തട്ടിയെടുത്തുവെന്നാണ്‌ സംഘത്തിണ്റ്റെ ആദ്യ ഓഹരിയുടമയായ കാളംമാലി കെ.പി പൌലോസ്‌ പത്രസമ്മേളനത്തില്‍ ആരോപിയ്ക്കുന്നത്‌. ഒരു സെണ്റ്റ്‌ ഭൂമിയ്ക്ക്‌ കേവലം ഇരുപത്‌ രൂപ മാത്രമുണ്ടായിരുന്ന 1961-ല്‍ 100 രൂപ വിലയുള്ള 600 ഷെയര്‍ സമാഹരിച്ചാണ്‌ സംഘത്തിണ്റ്റെ തുടക്കം. ഓഹരിയുടമകളില്‍ പലരും ജീവിച്ചിരുപ്പുണ്ട്‌. എന്നാല്‍ അവരെ അറിയിയ്ക്കാതെ അതീവ രഹസ്യമായി സി.പി.ഐ സ്ഥലം തട്ടിയെടുക്കുകയായിരുന്നു.

വാര്‍ഡ്‌ മെമ്പറും ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റുമായ താന്‍ പോലും അറിയാതെയാണ്‌ ട്രസ്റ്റിണ്റ്റെ രൂപീകരണമെന്ന്‌ പത്രസമ്മേളനത്തില്‍ ജോയി പൂണേലി പറയുന്നു. തൊട്ടടുത്ത വാര്‍ഡിലെ മെമ്പറായ ദേവസി ജോസഫും പത്രവാര്‍ത്തകളിലൂടെയാണ്‌ പി.കെ.വി സ്മാരകമന്ദിര നിര്‍മ്മാണത്തിണ്റ്റെ വിവരം അറിയുന്നത്‌. പി.കെ.വിയുടെ മക്കളോ മറ്റ്‌ കുടുംബാംഗങ്ങളോ ട്രസ്റ്റിലില്ല. അംഗങ്ങളില്‍ ഒരാളൊഴികെ മുഴുവന്‍ ആളുകളും സി.പി.ഐ നേതാക്കളാണ്‌. ആ നിലയ്ക്ക്‌ പുല്ലുവഴിയില്‍ പണിയുന്നത്‌ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസാണ്‌. അതിനു വേണ്ടി സംഘം വക ഭൂമി ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ റവന്യു വകുപ്പ്‌ ഭരിയ്ക്കുന്ന സി.പി.ഐ രഹസ്യമായി കൈവശപ്പെടുത്തുകയായിരുന്നുമെന്നും ജോയി പൂണേലി ചൂണ്ടിക്കാട്ടി.

മുന്‍മന്ത്രി കെ.ജി.ആര്‍ കര്‍ത്തയുടെ സഹോദരന്‍ പരേതനായ കെ.ജി മുകുന്ദനും ഫാ.ജോസഫ്‌ നെറ്റിക്കാടനുമായിരുന്നു സംഘം രൂപീകരിയ്ക്കാന്‍ മുന്‍കയ്യെടുത്തത്‌. മരച്ചീനിയുടെ എസന്‍സ്‌ എടുത്ത്‌ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു ലക്ഷ്യം. പത്തുവര്‍ഷത്തോളം നല്ല നിലയില്‍ പ്രവര്‍ത്തിച്ച സംഘം പിന്നീട്‌ നഷ്ടത്തിലായി. പിന്നെ പ്രവര്‍ത്തനം നിലച്ചു. നിലച്ച സ്ഥാപനത്തിണ്റ്റെ വസ്തുവകകള്‍ മോഷ്ടിയ്ക്കപ്പെട്ടു. ഭീമമായ ഈ നഷ്ടം നികത്താന്‍ സംഘത്തിണ്റ്റെ കുറച്ചു ഭൂമി വില്‍ക്കേണ്ടി വരികയും ചെയ്തു.

വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന ഭൂമി പുല്ലുവഴി ആര്‍ട്ട്സ്‌ ആണ്റ്റ്‌ റിക്രിയേഷന്‍ സെണ്റ്റര്‍ (പാര്‍ക്ക്‌ )പ്രവര്‍ത്തകര്‍ ഓഫീസ്‌ നിര്‍മ്മാണത്തിനായി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി ഹാളും അനുബന്ധ സ്ഥാപനങ്ങളും നിര്‍മ്മിയ്ക്കാന്‍ രായമംഗലം ഗ്രാമപഞ്ചായത്ത്‌ അധികൃതരും ഈ ഭൂമിയ്ക്ക്‌ വേണ്ടി സര്‍ക്കാരിനെ സമീപിച്ചിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ഇപ്പോള്‍ സര്‍ക്കാരിനെ സ്വാധീനിച്ച്‌ സി.പി.ഐ ഭൂമി കൈക്കലാക്കിയിരിയ്ക്കുന്നു. പല ട്രസ്റ്റുകള്‍ രൂപീകരിച്ച്‌ അനധികൃത പിരിവുകള്‍ നടത്തിയ ചിലരാണ്‌ ഈ ട്രസ്റ്റിലുള്ളതെന്നും പി.കെ.വി എന്ന മഹാനായ മനുഷ്യണ്റ്റെ പേരില്‍ ധനാപഹരണം നടത്തുകയാണ്‌ ഇവരുടെ ലക്ഷ്യമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ഇതനുവദിയ്ക്കില്ലെന്നും സമരങ്ങള്‍ക്ക്‌ ഫലം കണ്ടില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രായമംഗലം ഗ്രാമപഞ്ചായത്ത്‌ അംഗം ദേവസി ജോസഫ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി എല്‍ദോ മാത്യു എന്നിവര്‍ വിശദീകരിച്ചു.

അല്ലപ്ര പള്ളിയില്‍ പാത്രിയര്‍ക്കീസ്‌ ബാവവി. കുര്‍ബാന നടത്തും

16.10.2008
പെരുമ്പാവൂറ്‍: കേരളത്തില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തുന്ന പരി.പാത്രിയര്‍ക്കീസ്‌ ബാവയുടെ കാര്‍മ്മികത്വത്തില്‍ അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വി.കുര്‍ബാന നടക്കും. 19-ന്‌ രാവിലെ 8-നാണ്‌ കുര്‍ബാനയെന്ന്‌ പള്ളി ഭാരവാഹികള്‍ അറിയിച്ചു.
അല്ലപ്ര പള്ളിയില്‍ ബാവ എത്തുന്നത്‌ ഇത്‌ രണ്ടാമത്തെ തവണയാണ്‌. ഇപ്രാവശ്യം ബാവ കുര്‍ബാനയ്ക്ക്‌ കാര്‍മ്മികത്വം വഹിയ്ക്കുന്നു എന്നതിനാല്‍ ഇവിടേയ്ക്ക്‌ വിശ്വാസികളുടെ പ്രവാഹമായിരിയ്ക്കും. പള്ളിയുടെ സമീപ റോഡുകളിലൊക്കെ കര്‍ശനമായ ഗതാഗത നിയന്ത്രണം നടപ്പാക്കാനാണ്‌ പോലീസ്‌ തീരുമാനം. പള്ളിയിലേയ്ക്കല്ലാത്ത മുഴുവന്‍ വാഹനങ്ങളും വളയന്‍ചിറങ്ങരയില്‍ നിന്നുതന്നെ തിരിച്ചുവിടും. ബാവയെ വരവേല്‍ക്കാന്‍ പള്ളിയില്‍ വിപുലമായ സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്‌. കാല്‍ലക്ഷം പേര്‍ക്കിരിയ്ക്കാവുന്ന പടുകൂറ്റന്‍ പന്തലിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പ്രചരണ പരിപാടികളും അവസാന ഘട്ടത്തിലായതായി പള്ളി വികാരി ഫാ.ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീക്കണ്‍ യല്‍ദോ ഏല്യാസ്‌ തോമ്പ്ര, എ.കെ യാക്കോബ്‌ എടക്കുടിയില്‍ , പബ്ളിസിറ്റി കണ്‍വീനര്‍ ജയിംസ്‌ എന്നിവര്‍ അറിയിച്ചു.

അനധികൃത കള്ളുഗോഡൌണില്‍ റെയ്ഡ്‌; ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു

16.10.2008

നാലുപേര്‍ അറസ്റ്റില്‍

പെരുമ്പാവൂറ്‍: വര്‍ഷങ്ങളായി എം.സി റോഡരികില്‍ പ്രവര്‍ത്തിച്ചുപോന്ന അനധികൃത കള്ള്‌ ഗോഡൌണില്‍ ഇന്നലെ നടന്ന റെയ്ഡില്‍ ഇരുന്നൂറ്‌ ലിറ്റര്‍ വ്യാജകള്ള്‌ പോലീസ്‌ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട്‌ നാലുപേര്‍ അറസ്റ്റിലായി.

കെട്ടിട ഉടമ പുല്ലുവഴി തായ്ക്കരച്ചിറ പുത്തന്‍പുരയ്ക്കല്‍ ബിജി (37), ചാവക്കാട്‌ അന്തിക്കാട്‌ മായ്ക്കാട്ട്‌ വീട്ടില്‍ ജേക്കബിണ്റ്റെ മകന്‍ ജോജി (31), ഇടുക്കി അയ്യപ്പന്‍കോവില്‍ കോഴിമല നിരവത്തുവീട്ടില്‍ ജോണിണ്റ്റെ മകന്‍ ജയിംസ്‌ (26), തമിഴ്നാട്‌ തിരുവണ്ണാമല വസന്തവാസി ആരതി റോഡില്‍ ആരോഗ്യസ്വാമിയുടെ മകന്‍ മത്യാസ്‌ (36) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന വ്യാജകള്ളിനു പുറമെ കള്ളിന്‌ മധുരം ചേര്‍ക്കാനുപയോഗിച്ച സാക്രീന്‍ എസന്‍സ്‌, കള്ളില്‍ ചേര്‍ക്കാനായി എസന്‍സ്‌ കലക്കിയ ഏഴു ലിറ്റര്‍ മധുര ലായനി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്‌.

പാലക്കാട്‌ നിന്ന്‌ കൊണ്ടുവരുന്ന കള്ളില്‍ മായം ചേര്‍ത്ത്‌ കോട്ടയം മുതലുള്ള തെക്കന്‍ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്തുവരികയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. പോലീസ്‌ സൂപ്രണ്ട്‌ പി.വിജയണ്റ്റെ നിര്‍ദേശപ്രകാരം സംഘടിപ്പിച്ച പെരിയാര്‍ ഓപ്പറേഷണ്റ്റെ ഭാഗമായിരുന്നു റെയ്ഡ്‌. കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാം, എസ്‌.ഐ അഗസ്റ്റിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ 8-നായിരുന്നു റെയ്ഡ്‌ നടത്തിയത്‌.

പുഴയിലൊഴുകിയ മൃതദേഹം എസ്‌. ഐ വള്ളം സ്വയം തുഴഞ്ഞെത്തി കരയ്ക്കെടുത്തു

14.10.2008
പെരുമ്പാവൂറ്‍: പെരിയാറിലൊഴുകി നടന്ന മൃതദേഹം രണ്ടു കിലോമീറ്റര്‍ വള്ളം സ്വയം തുഴഞ്ഞ്‌ ചെന്ന്‌ എസ്‌.ഐ കരയ്ക്കേറ്റി.
ഇന്നലെ രാവിലെ 11-നാണ്‌ സംഭവം. ചേരാനല്ലൂറ്‍ പള്ളിയ്ക്ക വീട്ടില്‍ പാപ്പു (60) വിണ്റ്റെ മൃതദേഹമാണ്‌ എസ്‌.ഐ സാം ജോസ്‌ സാഹസികമായി കരയ്ക്കേറ്റിയത്‌. മൃതദേഹം താന്നിപ്പുഴ ഭാഗത്ത്‌ പുഴയിലൊഴുകി നടക്കുന്ന വിവരമറിഞ്ഞാണ്‌ പോലീസ്‌ സംഘം എത്തിയത്‌. മണല്‍ തൊഴിലാളികളോട്‌ പോലീസ്‌ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അവരത്‌ അവഗണിച്ചു. മണല്‍ മാഫിയായ്ക്കെതിരെ എസ്‌.ഐ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതാണ്‌ ഇതിന്‌ കാരണമെന്നറിയുന്നു.
എന്തായാലും ഈ സാഹചര്യത്തില്‍ എസ്‌.ഐ സ്വയം വള്ളമെടുക്കുകയായിരുന്നു. വള്ളം തുഴഞ്ഞ്‌ രണ്ടു കിലോമീറ്റര്‍ മാറി മഞ്ഞപ്പെട്ടി കടവില്‍ നിന്നാണ്‌ മൃതദേഹം കയറ്റിയത്‌.

സ്വകാര്യ ബസ്‌ മിനിലോറിയുമായി കൂട്ടിമുട്ടി 10 പേര്‍ക്ക്‌ പരുക്ക്‌

14.10.2008

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ മിനി ലോറിയുമായി കൂട്ടിമുട്ടി 10 പേര്‍ക്ക്‌ പരുക്കേറ്റു.

ലോറി ഡ്രൈവര്‍ മുടിയ്ക്കല്‍ പുളിയ്ക്കകുടി സിയാദ്‌ , ബസ്‌ യാത്രക്കാരായ വയനാട്‌ പൊള്ളറമാന്‍ സെജിന്‍ , തണ്ടേക്കാട്‌ പൂവത്തുങ്കല്‍ നജിമി , കുറുപ്പംപടി കല്ലേലി വീട്ടില്‍ അശ്വതി , കണ്ടന്തറ വട്ടപ്പാറ വീട്ടില്‍ റംല, മകന്‍ അജാസ്‌ , സൌത്ത്‌ വാഴക്കുളം പൊട്ടയ്ക്കാമറ്റം അംബിക , അല്ലപ്ര അമ്പലപ്പറമ്പില്‍ വീട്ടില്‍ സനീഷ്‌ സോമന്‍ , അടൂറ്‍ സേതുഭവനില്‍ രാജമ്മ ബാബു , പുളിയനം ചാക്കാലയ്ക്കല്‍ കുമാരന്‍ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്‌ ‌ എ എം റോഡില്‍ കെ.എം.കെ ടെക്സ്റ്റൈല്‍സിനടുത്താണ്‌ അപകടം.

ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ട്‌ യുവാക്കള്‍ മരിച്ചു; രണ്ടുപേര്‍ക്ക്‌ പരുക്ക്‌

13.10.2008

പെരുമ്പാവൂറ്‍: ബൈക്കുകള്‍ പരസ്പരം കൂട്ടിമുട്ടി രണ്ടുയുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക്‌ പരുക്ക്‌.

വേങ്ങൂറ്‍ കൊമ്പനാട്‌ പുതുമന മനേക്കുടി ജോസിണ്റ്റെ മകന്‍ എല്‍ദോ (24), മുടക്കുഴ ആനക്കല്ല്‌ കൊറ്റാലിക്കുടി ചെല്ലപ്പണ്റ്റെ മകന്‍ ജയന്‍ (27) എന്നിവരാണ്‌ മരിച്ചത്‌. എല്‍ദോയ്ക്ക്‌ ഒപ്പമുണ്ടായിരുന്ന കൊമ്പനാട്‌ പുതിയേടത്ത്‌ വീട്ടില്‍ ബിജുപീറ്ററിനെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലും ജയന്‌ ഒപ്പമുണ്ടായിരുന്ന കൊറ്റാലി വീട്ടില്‍ ബിജു വര്‍ഗീസി (32)നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 12 മണിയ്ക്ക്‌ കുറുപ്പംപടി ടൌണിലാണ്‌ അപകടം. സുഹൃത്തിണ്റ്റെ ബന്ധുവിണ്റ്റെ മരണ വാര്‍ത്ത അറിഞ്ഞ്‌ പെരുമ്പാവൂറ്‍ ഭാഗത്തേയ്ക്ക്‌ പോകുമ്പോഴാണ്‌ ജയന്‌ അപകടം സംഭവിയ്ക്കുന്നത്‌. കെട്ടിട നിര്‍മ്മാണതൊഴിലാളിയായിരുന്നു. മാതാവ്‌ ഓമന. സഹോദരിമാര്‍: രമണി, ജയ. സംസ്കാരം ഇന്നലെ വീട്ടുവളപ്പില്‍ നടത്തി.

സെക്കണ്റ്റ്‌ ഷോ സിനിമ കഴിഞ്ഞ്‌ മടങ്ങുമ്പോഴാണ്‌ കാലടി മറ്റൂറ്‍ നാഷണല്‍ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പിലെ തൊഴിലാളിയായ എല്‍ദോയ്ക്ക്‌ അപകടം സംഭവിയ്ക്കുന്നത്‌. മാതാവ്‌ മേരി(അമ്മിണി). സഹോദരിമാര്‍: ഷിജി, ഷീജ (സൌദി). സംസ്കാരം ആലാട്ടുചിറ സെണ്റ്റ്‌ മേരീസ്‌ പള്ളിയില്‍ നടന്നു.

അനാസ്ഥ മൂലം രോഗി മരിച്ചു; നാട്ടുകാര്‍ ആശുപത്രി തല്ലിതകര്‍ത്തു


11.10.2008
പെരുമ്പാവൂറ്‍: ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ചുവെന്ന്‌ ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്‌ സ്വകാര്യ ആശുപത്രി തല്ലിതകര്‍ത്തു. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ആയത്തുപടി മാവേലി വീട്ടില്‍ റാഫേല്‍ (58) മരിച്ചതിനെ തുടര്‍ന്നാണ്‌ ഇന്നലെ നാട്ടുകാര്‍ ടൌണിലെ പ്രമുഖ സ്വകാര്യ ആതുരാലയമായ സാന്‍ജോ ആശുപത്രി അടിച്ചുതകര്‍ത്തത്‌.

ആശുപത്രിയുടെ സ്വീകരണ ഹാളിലെ കസേരകളും ഗ്ളാസ്‌ ക്യാബിനുകളും ആളുകള്‍ തകര്‍ത്തു. വന്‍പോലീസ്‌ സംഘം സ്ഥലത്തെത്തിയാണ്‌ സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്‌. ശ്വാസതടസത്തെ തുടര്‍ന്ന്‌ ഈ മാസം 9-നാണ്‌ റാഫേലിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്‌. രണ്ടുദിവസത്തെ തുടര്‍ച്ചയായ ചികിത്സയ്ക്ക്‌ ശേഷവും രോഗത്തിന്‌ ശമനമുണ്ടായില്ല. രോഗം മൂര്‍ഛിച്ചിട്ടും രോഗിയെ ഐ.സി യുവിലേയ്ക്ക്‌ മാറ്റാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വാര്‍ഡില്‍ കിടത്തി തന്നെ റാഫേലിണ്റ്റെ നട്ടെല്ലു തുളച്ചു വെള്ളമെടുത്തതാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യവും ആശുപത്രി അധികൃതര്‍ നിരസിച്ചു. പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ മൃതദേഹം വിട്ടുനല്‍കില്ലെന്ന ആശുപത്രി അധികൃതരുടെ നിലപാടു കൂടിയായപ്പോള്‍ കാര്യങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. പോലീസിണ്റ്റെ സഹായത്തോടെ കേസൊതുക്കി തീര്‍ക്കുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.

മുമ്പ്‌ പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചപ്പോഴും പോത്തുകുത്തി ഗുരുതരാവസ്ഥയിലെത്തിയ യുവാവിനെ ചികിത്സിക്കുന്നതില്‍ വീഴ്ചവരുത്തിയപ്പോഴും സാന്‍ജോ ആശുപത്രി ആളുകള്‍ അടിച്ചുതകര്‍ത്തിരുന്നു.

സാമൂഹ്യ വിരുദ്ധ ശല്യം: പനിച്ചയത്ത്‌ ഹര്‍ത്താല്‍ നടത്തി

9.10.2008

ഹോട്ടലിലെ കുടിവെള്ളം മലിനമാക്കി

പെരുമ്പാവൂറ്‍: സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമായതില്‍ പ്രതിക്ഷേധിച്ച്‌ അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ പനിച്ചയം കവലയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തി. കവലയിലെ ഹോട്ടലിണ്റ്റെ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കില്‍ മാലിന്യം കലര്‍ത്തിയതാണ്‌ പ്രതിക്ഷേധത്തിനുള്ള പെട്ടെന്നുള്ള കാരണം. ന്യൂഭാരത്‌ ഹോട്ടലിണ്റ്റെ ടാങ്കിലെ ജലമാണ്‌ മലിനമാക്കിയത്‌. ഇന്നലെ രാവിലെ ഹോട്ടല്‍ പ്രവര്‍ത്തനത്തിനായി ടാപ്പു തുറന്നപ്പോള്‍ വെള്ളത്തിണ്റ്റെ നിറ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിശോധിച്ചപ്പോള്‍ വെള്ളത്തില്‍ എന്തോ കലര്‍ത്തിയതായി വ്യക്തമായി. കുറുപ്പംപടി പോലീസ്‌ വെള്ളത്തിണ്റ്റെ സാമ്പിള്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ട്‌. പനിച്ചയം മേഖലയില്‍ അനധികൃത മദ്യവില്‍പനയും ചീട്ടുകളിയും വ്യാപകമാണ്‌. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന്‌ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ ഷാജി സരിഗ പറയുന്നു. സാമൂഹ്യ വുരുദ്ധശല്യം അമര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഇന്നലെ രാവിലെ ൯ മുതല്‍ വൈകിട്ട്‌ 6 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ട്‌ പ്രതിക്ഷേധിച്ചത്‌

പണിയ്ക്കിടയില്‍ മാരുതി വാന്‍ കത്തി; വന്‍ദുരന്തം ഒഴിവായി



7.10.2008


പെരുമ്പാവൂറ്‍: യന്ത്രത്തകരാര്‍ പരിഹരിയ്ക്കുന്നതിന്നിടയില്‍ മാരുതി വാനിന്‌ തീപിടിച്ചു. ജോലി ചെയ്തുകൊണ്ടിരുന്ന യുവാക്കള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ വൈകിട്ട്‌ 4.30-ന്‌ പട്ടാലില്‍ ആര്‍.ടി.ഓഫീസിനടുത്താണ്‌ അപകടം. സ്റ്റാര്‍ട്ടിങ്ങ്‌ തകരാര്‍ പരിശോധിയ്ക്കുന്നതിന്നിടയില്‍ തീ കത്തിപ്പടരുകയായിരുന്നു. മാരുതി ഡീലറായ സായി സര്‍വീസിണ്റ്റെതാണ്‌ വാഹനം. ഫയര്‍ ഓഫീസര്‍ കെ.വി സോമന്‍ നായരും സംഘവും എത്തിയാണ്‌ തീയണച്ചത്‌. തീയണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തിനശിച്ചു.

സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചതില്‍ പ്രതിക്ഷേധം


6.10.2008

പെരുമ്പാവൂറ്‍: ജീവനക്കാര്‍ക്ക്‌ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചതിനെതിരെ പ്രതിക്ഷേധം.

സി.പി.എം നേതാവും നാടക പ്രവര്‍ത്തകനുമായിരുന്ന മുന്‍ എം.എല്‍.എ പി.ആര്‍ ശിവന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ്‌ ചില സഹകരണ സ്ഥാപനങ്ങള്‍ നേരത്തെ അടച്ചുപൂട്ടിയത്‌സി.പി.എം ഭരിയ്ക്കുന്ന സംഘങ്ങളിലെ ജീവനക്കാരിലേറെയും പാര്‍ട്ടി ഭാരവാഹികളാണ്‌. ഏഴര വരെ പ്രവര്‍ത്തിയ്ക്കേണ്ട നീതി സ്റ്റോര്‍ ഉള്‍പ്പടെ നാലു മണിയോടെ അടയ്ക്കുകയായിരുന്നു. ഇതിനെതിരെ സംഘം രജിസ്ട്രാര്‍ക്ക്‌ പരാതി നല്‍കാനുള്ള നീക്കത്തിലാണ്‌ നാട്ടുകാര്‍.

യാത്രക്കാര്‍ വലഞ്ഞു സ്വകാര്യ ബസ്‌ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; സി.ഐ.ടി. യു പണിമുടക്കി

6.10.2008

പെരുമ്പാവൂറ്‍: സ്വകാര്യ ബസ്‌ ജീവനക്കാര്‍ തമ്മില്‍ സമയതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഇന്നലെ സി.ഐ.ടി.യു മിന്നല്‍ പണിമുടക്ക്‌ നടത്തി.

വിദ്യാര്‍ത്ഥികളും ജോലിക്കാരും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ബസ്‌ പണിമുടക്കുമൂലം ബുദ്ധിമുട്ടിലായി. ഞായറാഴ്ച വൈകിട്ട്‌ 7.30-ന്‌ അറയ്ക്കപ്പടിയില്‍ വച്ചാണ്‌ പഞ്ചമി, ശ്രീകൃഷ്ണ എന്നി ബസുകളുടെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്‌. പഞ്ചമി ബസിലെ ജീവനക്കാര്‍ ഗുണ്ടകളേയും കൂട്ടി ശ്രീകൃഷ്ണയിലെ തൊഴിലാളികളെ ആക്രമിയ്ക്കുകയായിരുന്നുവെന്ന്‌ സി.ഐ.ടി.യു ആരോപിയ്ക്കുന്നു. എല്‍ദോസ്‌, ടോമി, സതീഷ്‌, രതീഷ്‌ എന്നിവര്‍ മര്‍ദ്ദനമേറ്റ്‌ ആശുപത്രിയിലായി. ബസ്‌ ഉടമകള്‍ തൊഴിലാളികളെ തമ്മിലടിപ്പിയ്ക്കുന്നതിനെതിരെയായിരുന്നു സി.ഐ.ടി.യു വിണ്റ്റെ മിന്നല്‍ പണിമുടക്ക്‌. രാവിലെ മുതല്‍ ഇന്നലെ ബസുകള്‍ ഓടിയില്ല. പിന്നീട്‌ സി.ഐ.ടി.യു നേതാക്കളായ വി.പി ഖാദര്‍, കെ.ഇ നൌഷാദ്‌, വര്‍ഗീസ്‌, അബൂബക്കര്‍, ജിന്ന, ടി.എന്‍ നസീര്‍ എന്നിവര്‍ പെരുമ്പാവൂറ്‍ സി.ഐ യുടെ സാന്നിദ്ധ്യത്തില്‍ ബസ്‌ ഉടമാ സംഘങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ മണിയോടെയാണ്‌ സമരം പിന്‍വലിച്ചത്‌.

സ്വകാര്യ ബസ്‌ സ്റ്റാണ്റ്റും പരിസരവും ഗുണ്ടാവിളയാട്ടത്തിണ്റ്റെ കേന്ദ്രമായി മാറിയെന്ന്‌ സി.ഐ.ടി.യു നേതാവ്‌ കെ.ഇ നൌഷാദ്‌ മംഗളത്തോട്‌ പറഞ്ഞു. ബസ്‌ ഉടമകളുടെ താത്പര്യം സംരക്ഷിയ്ക്കുന്നതിന്നായി തൊഴിലാളികള്‍ പരസ്പരം ആക്രമിയ്ക്കുന്നു. ഇതിനിടയില്‍ ബലിയാടാവുന്നത്‌ സാധാരണ തൊഴിലാളികളാണ്‌. ഈ സാഹചര്യത്തിലാണ്‌ സി.ഐ.ടി.യു പ്രശ്നത്തില്‍ ഇടപെടുന്നത്‌. യാത്രക്കാരുമായി പോകുമ്പോള്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവാന്‍ പാടില്ലെന്നതാണ്‌ യൂണിയണ്റ്റെ പ്രധാന ആവശ്യം. അങ്ങനെയുണ്ടായാല്‍ ബസ്സിണ്റ്റെ പെര്‍മിറ്റ്‌ റദ്ദാക്കുകയും ബസ്‌ ഉടമകള്‍ക്കെതിരെ കേസെടുക്കുകയും വേണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നു

പാത്രിയര്‍ക്കീസ്‌ ബാവ 19-ന്‌ എത്തും അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ പള്ളിയില്‍ ഒരുക്കം തുടങ്ങി

4.10.2008

പെരുമ്പാവൂറ്‍: ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക്‌ ശേഷം എത്തുന്ന പരി.പാത്രിയര്‍ക്കീസ്‌ ബാവയെ വരവേല്‍ക്കാന്‍ അല്ലപ്ര സെണ്റ്റ്‌ ജേക്കബ്‌ യാക്കോബായ സുറിയാനി പള്ളിയൊരുങ്ങുന്നു. ഇതിനു പുറമെ തുലാം ഒന്നാം തീയതി പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷവും നടക്കുമെന്ന്‌ പള്ളി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു വേണ്ടി നാല്‍പ്പതു ലക്ഷം രൂപ മുടക്കി 25000 പേര്‍ക്ക്‌ ഇരിയ്ക്കാവുന്ന പന്തലാണ്‌ നിര്‍മ്മിയ്ക്കുന്നത്‌. ചടങ്ങില്‍ എത്തുന്നവരുടെ സൌക്യര്യാര്‍ത്ഥം വാഹന സൌകര്യവും ഒരുക്കിയിട്ടുണ്ട്‌. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ മുടക്കുന്ന അത്രതന്നെ തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിയ്ക്കുമെന്നും പള്ളി ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ പള്ളി വികാരി ഫാ. ബിജു വര്‍ക്കി കൊരട്ടിയില്‍, ട്രസ്റ്റിമാരായ ഡീ.യല്‍ദോ ഏല്യാസ്‌ തോമ്പ്ര, എ.കെ യാക്കോബ്‌ എടക്കുടി, പബ്ളിസിറ്റി കണ്‍വീനര്‍മാരായ ജെയിംസ്‌ ജേക്കബ്‌, സാജന്‍ ജോയി, ബിജു പി.ബി എന്നിവര്‍ പങ്കെടുത്തു.

സംഘപരിവാറിനെ ഒറ്റപ്പെടുത്തണം: പിണറായി വിജയന്‍

30.9.2008

പെരുമ്പാവൂറ്‍: ഇന്ത്യന്‍ മതേതരത്വത്തിനെ അപകടപ്പെടുത്തുന്ന സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇവിടെ ഹൈന്ദവരും ക്രൈസ്തവരും പരസ്പരം കലഹിയ്ക്കുന്ന പാരമ്പര്യമില്ല. ഇരുമതവിഭാഗങ്ങളിലേയും മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിയ്ക്കുന്നവരാണ്‌. ഇവരെ തമ്മിലടിപ്പിയ്ക്കുന്നത്‌ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ പിണറായി ആരോപിച്ചു. സി.പി.എം നേതാവും മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവണ്റ്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ വാഗ്ചാതുരി കൊണ്ടും ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ച്‌ കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുള്ള ശേഷി കൊണ്ടും പി.ആര്‍ ശിവന്‍ ആരുടേയും ആദരവു പിടിച്ചുപറ്റിയിരുന്നതായി പിണറായി അനുസ്മരിച്ചു. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റും പി.ആര്‍ ശിവന്‍ സാംസ്കാരിക കേന്ദ്രം പ്രസിഡണ്റ്റുമായ വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംഗീതാചാര്യന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമികളെ പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. എം.പി മാരായ കെ.ചന്ദ്രന്‍ പിള്ള, ലോനപ്പന്‍ നമ്പാടന്‍, സി.പി.എം നേതാക്കളായ എം.സി ജോസഫൈന്‍, പി രാജീവ്‌, സി.പി.എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, സാജു പോള്‍ എം.എല്‍.എ, കവി ഏഴാച്ചേരി രാമചന്ദ്രന്‍, മുന്‍ എം.എല്‍.എ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍, പി.കെ സോമന്‍, പി.ആര്‍ ശിവണ്റ്റെ ഭാര്യ അമ്മിണി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പ്രഖ്യാപനം പാഴായി; വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രം മാതൃക ആശുപത്രിയായില്ല

22.9.2008

പെരുമ്പാവൂറ്‍: താലൂക്ക്‌ ആശുപത്രിയ്ക്ക്‌ രണ്ടുകോടി നല്‍കുമെന്ന ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പാഴായി പോയ മറ്റൊരു പ്രഖ്യാപനത്തിണ്റ്റെ ഓര്‍മ്മയില്‍ നിറം മങ്ങുന്നു.

വെങ്ങോല സാമൂഹ്യാരോഗ്യകേന്ദ്രം മാതൃക ആശുപത്രിയായി മാറ്റുമെന്ന്‌ ഒന്നര വര്‍ഷം മുമ്പ്‌ പ്രഖ്യാപിച്ചു മടങ്ങിയ ശ്രീമതി ടീച്ചര്‍ അവിടേയ്ക്ക്‌ ഒന്നും ചെയ്തില്ലെന്നാണ്‌ ആക്ഷേപം. ആശുപത്രി നവീകരണത്തിന്‌ രണ്ടുകോടി നല്‍കുമെന്ന്‌ തന്നെയായിരുന്നു വാഗ്ദാനം. എന്നാല്‍ അത്‌ വെറും വാക്കായി. ആശുപത്രിയില്‍ ഫലപ്രദമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ല. അടുത്തിടെ ചില ഭാഗങ്ങള്‍ പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മാണം നടത്തി. അതും ഈയിടെയാണ്‌. ആറു ഡോക്ടര്‍മാരുടെ ഒഴിവുള്ള ഇവിടെ ഇപ്പോഴും ഒരു സ്ഥിരം ഡോക്ടര്‍ മാത്രമാണുള്ളത്‌. മറ്റ്‌ രണ്ടു പേര്‍ ദിവസവേതനക്കാരാണ്‌. ലാബ്‌ ടെക്നീഷ്യനെ നിയമിച്ചെങ്കിലും പിന്നീട്‌ തിരിച്ചു വിളിച്ചു. നാല്‍പ്പതു കിടക്കകളുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴും അടിസ്ഥാന സൌകര്യങ്ങളില്ലെന്ന്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിണ്റ്റെ വികസനത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ശിവന്‍ കദളി പറയുന്നു.

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രി വികസനത്തിന്‌ രണ്ടുകോടി അനുവദിയ്ക്കുമെന്ന്‌ മന്ത്രി ശ്രീമതി ടീച്ചര്‍

22.9.2008

ആധുനിക ലാബ്‌ തുടങ്ങും

പെരുമ്പാവൂറ്‍: കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രി വികസനത്തിനായി രണ്ടുകോടി രൂപ അനുവദിയ്ക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി ശ്രീമതി ടീച്ചര്‍.

പ്രാരംഭ നടപടികള്‍ക്കായി 75 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാവിലെ ‌ ആശുപത്രിയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിന്നിടയിലായിരുന്നു പ്രഖ്യാപനം. എം.ആര്‍.ഐ- സി.ടി സ്കാന്‍ സൌകര്യങ്ങളുള്ള ആധുനിക ലാബ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ഒഴിവുണ്ടായിരുന്ന സര്‍ജണ്റ്റെ തസ്തികയില്‍ അടിയന്തിര നിയമനത്തിന്‌ ഉത്തരവിട്ട മന്ത്രി ഒഴിവുള്ള മറ്റ്‌ മുഴുവന്‍ തസ്തികകളിലും എത്രയും പെട്ടെന്ന്‌ താത്കാലിക നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. ആശുപത്രി വളപ്പില്‍ പരിശോധന നടത്തിയ ശ്രീമതി ടീച്ചര്‍ ഇവിടെ ആവശ്യത്തിലധികം കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും ഉപയോഗിയ്ക്കാന്‍ കഴിയാത്തവയാണെന്ന്‌ നിരീക്ഷിച്ചു. വിജിലന്‍സ്‌ കേസു നില നിലനില്‍ക്കുന്ന പ്രധാന ബ്ളോക്കിണ്റ്റേയും പ്രസവ വാര്‍ഡിണ്റ്റേയും മുകള്‍ നിലകള്‍ കേസു തീരുന്ന മുറയ്ക്ക്‌ നവീകരിയ്ക്കുമെന്നും അവര്‍ സൂചിപ്പിച്ചു.

മിനിലോറി മുട്ടി കുട്ടി മരിച്ച സംഭവം ഡ്രൈവര്‍ക്ക്‌ ജാമ്യം ലഭിച്ചു; പോലീസ്‌ കേസൊതുക്കിയെന്ന്‌ ആക്ഷേപം

5.9.2008

പെരുമ്പാവൂറ്‍: അമിത വേഗതയില്‍ പാഞ്ഞുവന്ന മിനിലോറി മുട്ടി സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഡ്രൈവര്‍ക്ക്‌ കോടതി ജാമ്യം നല്‍കി. പോലീസ്‌ കേസ്‌ ദുര്‍ബലപ്പെടുത്തിയതിനാലാണ്‌ ഇതെന്ന ആക്ഷേപം വ്യാപകമായിരിയ്ക്കുകയാണ്‌.

വ്യാഴാഴ്ച വൈകിട്ട്‌ ഏഴുമണിയ്ക്ക്‌ ശേഷം വളയന്‍ചിറങ്ങരയിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വളയന്‍ചിറങ്ങര ഇലവുംകുടി രമേഷി(40)നേയും മകള്‍ കൃഷ്ണ പ്രിയ(11)യേയും ടാര്‍ വീപ്പകള്‍ കയറ്റി വന്ന മിനി ലോറി ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറി ഇറങ്ങുകയും ചെയ്തു. കൃഷ്ണപ്രിയ തല്‍ക്ഷണം മരിച്ചു. പിതാവ്‌ രമേഷ്‌ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

അപകടം നടന്നിട്ടും മിനിലോറി നിര്‍ത്താതെ പാഞ്ഞുപോയി. അപകടം കണ്ടുനിന്നവര്‍ വിവിധ വാഹനങ്ങളില്‍ ലോറിയെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ക്ക്‌ അപ്പുറം കുന്നക്കുരടിയില്‍ വച്ച്‌ നാട്ടുകാര്‍ വണ്ടി പിടികൂടി. അമിതമായി മദ്യപിച്ചിരുന്ന ഡ്രൈവര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സാജു (26) അസഭ്യം പറഞ്ഞുകൊണ്ട്‌ വണ്ടി തടഞ്ഞവര്‍ക്ക്‌ നേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ പ്രകോപിതരായി. അവര്‍ യുവാവിനെ കൈകാര്യം ചെയ്യുകയും കുന്നക്കുരടി ഗ്രാമീണ വായനശാലയുടെ മുറിയിലിട്ടുപൂട്ടുകയും ചെയ്തു. വണ്ടി അടിച്ചു തകര്‍ത്തു. വണ്ടിയ്ക്ക്‌ തീവയ്ക്കാനുള്ള ശ്രമം മഴ മൂലം പാളി. സംഭവമറിഞ്ഞ്‌ കുറുപ്പംപടി, പെരുമ്പാവൂറ്‍, പട്ടിമറ്റം, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ നിന്ന്‌ വാന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തി. സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടും എന്നുള്ളതിനാല്‍ ഡ്രൈവറെ പോലീസിനു വിട്ടുകൊടുക്കില്ലെന്ന്‌ നാട്ടുകാര്‍ വാശിപിടിച്ചു. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ സാജുവിനെ പോലീസിന്‌ ഏറ്റെടുക്കാനായത്‌. രാത്രി തന്നെ പോലീസ്‌ വണ്ടി മാറ്റുകയും ചെയ്തു.

ഇത്രയേറെ ജനരോക്ഷമുണ്ടായ ഈ സംഭവത്തില്‍ പോലീസ്‌ ദുര്‍ബലമായ കേസുകളാണ്‌ ചാര്‍ജ്‌ ചെയ്തിട്ടുള്ളതെന്ന്‌ അറിയുന്നു. സാധാരണ വണ്ടി അപകടം, മദ്യപിച്ച്‌ വണ്ടി ഓടിയ്ക്കല്‍ എന്നിവയാണ്‌ അവ. എന്നാല്‍ കൊലക്കുറത്തിന്‌ കേസെടുക്കേണ്ട സംഭവമാണ്‌ ഇതെന്ന്‌ നാട്ടുകാര്‍ പറയുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത്ര അനായാസം ജാമ്യം ലഭിയ്ക്കുമായിരുന്നില്ല. സ്ഥലത്തെ പ്രമുഖ ബാറുടമയാണ്‌ പോലീസിനെ സ്വാധീനിച്ചതെന്ന്‌ ആക്ഷേപമുണ്ട്‌. ഇദ്ദേഹം കരാറെടത്തിരുന്ന റോഡ്‌ നിര്‍മ്മാണത്തിനുള്ള സാമിഗ്രികളുമായി പോയ ലോറിയാണ്‌ അപകടത്തില്‍ പെട്ടെതെന്നറിയുന്നു. ഇതിനു പുറമെ ഡ്രൈവര്‍ക്ക്‌ നിസ്സാരമല്ലാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളതായും സൂചനകളുണ്ട്‌. ഇതും പോലീസ്‌ പരിഗണിച്ചിട്ടില്ല.

മഴക്കാല രോഗങ്ങള്‍: ബോധവത്കരണത്തിനായിരായമംഗലം പി.എച്ച്‌. സി ഒരുക്കിയ ഹൃസ്വചിത്രം

22.8.2008

പെരുമ്പാവൂറ്‍: മഴക്കാല രോഗങ്ങളെ പറ്റി സാമാന്യ ജനത്തെ ബോധവത്കരിയ്ക്കാന്‍ രായമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം തേടിയത്‌ കാഴ്ചയുടെ സാദ്ധ്യതകള്‍.

അതുകൊണ്ടുതന്നെ രോഗബോധവത്കരണത്തിനായി ഡോക്യുമെണ്റ്ററി ചിത്രം നിര്‍മ്മിച്ച ആദ്യ പ്രാഥമികാരോഗ്യ കേന്ദ്രമായി രായമംഗലം പി.എച്ച്‌.സി ചരിത്രത്തിലിടം നേടുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന മഴക്കാലത്തിണ്റ്റെ സുഖദമായ അനുഭവങ്ങളില്‍ നിന്നാരംഭിയ്ക്കുന്ന പുതുമഴ എന്ന ഡോക്യുമെണ്റ്ററി ഇക്കാലത്ത്‌ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു. വൈറല്‍ പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മലമ്പനി, ടൈഫോയിഡ്‌, വയറിളക്കം തുടങ്ങിയ മണ്‍സൂണ്‍ രോഗങ്ങളെ പറ്റി വിശദീകരിയ്ക്കുമ്പോഴും പ്രേക്ഷകന്‌ അത്‌ വിരസമാകുന്നില്ല.

വ്യക്തി ശുചീകരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന കേരളീയരുടെ പരിസരശുചീകരണത്തിലെ അശ്രദ്ധ ചിത്രത്തിലുടനീളം വിചാരണ ചെയ്യപ്പെടുന്നു. സംസ്കാര സമ്പന്നരെന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്ന നാം പകര്‍ച്ചവ്യാധികള്‍ക്ക്‌ സ്വയം വഴിയൊരുക്കുന്ന കാഴ്ച ഇതിലുണ്ട്‌. അമിതമായ രാസവള പ്രയോഗവും ഫാസ്റ്റ്‌ ഫുഡ്‌ സംസ്കാരവും മറ്റ്‌ മാറിയ സാഹചര്യവും രോഗബധിത തലമുറയ്ക്ക്‌ കാരണമായതും നമുക്കിതില്‍ കാണാം.

ഈ മാസം 27-ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ രായമംഗലം ഹോസ്പിറ്റല്‍ മാനേജ്മെണ്റ്റ്‌ കമ്മിറ്റി നിര്‍മ്മിച്ച ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിയ്ക്കും. നാടകപ്രവര്‍ത്തകന്‍ കൂടിയായ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ രാജേഷ്‌ എന്‍.എം ആണ്‌ സംവിധായകന്‍. ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടറായ കെ.എം ശ്രീജിത്തിണ്റ്റെ സഹകരണത്തോടെ എല്‍ദോസ്‌ യോഹന്നാന്‍ സ്ക്രിപ്റ്റ്‌ തയ്യാറാക്കി. മൂലമറ്റം, ഫോര്‍ട്ട്കൊച്ചി തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. ക്രൂഷോയുടേതാണ്‌ ക്യാമറ. വളയന്‍ചിറങ്ങര സുവര്‍ണ തീയറ്റേഴ്സിലെ കലാകാരന്‍മാര്‍ കൂടി ഇവര്‍ക്കൊപ്പം അണിനിരന്നപ്പോള്‍ പുതുമഴ പുതിയ അനുഭവമാകുന്നു.

ഡയറ്റ്‌ വളപ്പ്‌ ഹരിതാഭമാകുന്നു

9.8.2008

നാലു ലക്ഷം മുടക്കും

പെരുമ്പാവൂറ്‍: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ കുറുപ്പംപടി ഡയറ്റിണ്റ്റെ അഞ്ചേക്കറോളം വരുന്ന വളപ്പ്‌ നാലുലക്ഷം രൂപ ചെലവിട്ട്‌ ഹരിതാഭമാക്കി മാറ്റുന്നു.

രായമംഗലം ഗ്രാമപഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായുള്ള ഹരിത ഡയറ്റ്‌ എന്ന പദ്ധതി സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചിന്നമ്മ വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ്‌ വളപ്പില്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി വിളകളും നട്ടുപിടിപ്പിയ്ക്കുന്നതാണ്‌ പദ്ധതി. സംസ്ഥാന തലത്തില്‍ ഈ പദ്ധതി നടപ്പാക്കുന്ന ആദ്യ ഡയറ്റാണിത്‌. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷിയെ കുറിച്ചും ഔഷധ സസ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം നടത്താനും ഈ പദ്ധതി ഉതകും. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ടി വി അനിത, ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി, സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി പത്മ കുമാര്‍, ബിന്ദു ഗോപാലകൃഷ്ണന്‍, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ കെ രവി, ഡയറ്റ്‌ പ്രിന്‍സിപ്പാള്‍ സി ബാബു, കെ.കെ മാത്തുക്കുഞ്ഞ്‌, എം ആര്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു

മുടക്കുഴയില്‍ അനധികൃത പാറമടകള്‍

6.8.2008

പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി

പെരുമ്പാവൂറ്‍: മുടക്കുഴ ഗ്രാമപഞ്ചായത്ത്‌ ചൂരമുടി ഭാഗത്തുള്ള അനധികൃത പാറമടകള്‍ക്കെതിരെ പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടണമെന്ന്‌ ചൂരമുടി സംരക്ഷണ സമിതി. രണ്ടാഴ്ച മുമ്പ്‌ ചേര്‍ന്ന ഗ്രാമസഭയില്‍ അനധികൃത പാറമടകള്‍ക്കെതിരെയുള്ള പരാതി ചര്‍ച്ചയ്ക്ക്‌ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ഇത്‌.
ഇന്ന്‌ രാവിലെ ചൂരമുടിയിലും പരിസരത്തുമുള്ള താമസക്കാര്‍ സംഘം ചേര്‍ന്ന്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെടും. നാലാം വാര്‍ഡില്‍ പെട്ട ചൂരമുടി ഭാഗത്ത്‌ നിരവധി അനധികൃത പാറമടകള്‍ പ്രവര്‍ത്തിയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവയ്ക്കെതിരെ പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ കഴിഞ്ഞദിവസം മറ്റൊന്നിന്‌ കൂടി അനുമതി നല്‍കിയത്‌ നാട്ടുകാരെ പ്രകോപിപ്പിച്ചു.
പാറമടയുടെ അതിരുവിട്ട പ്രവര്‍ത്തനം മൂലം ചൂരമുടി വാട്ടര്‍ടാങ്ക്‌ അപകട ഭീഷണിയിലാണ്‌. കൂവപ്പടി, വേങ്ങൂറ്‍, മുടക്കുഴ ഗ്രാമപഞ്ചായത്തുകളിലേയക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കാണിത്‌. ഇതിനു പുറമെ അതിപുരാതനമായ ചൂരമുടി സെണ്റ്റ്‌ തോമസ്‌ പള്ളിയും ഭീഷണിയുടെ നിഴലിലാണ്‌. ദേവാലയത്തിണ്റ്റെ ഭിത്തികള്‍ക്ക്‌ വിള്ളല്‍ വീണു കഴിഞ്ഞു. ഈ പ്രദേശത്തുള്ള വീടുകളിലേയ്ക്ക്‌ കല്ലുതെറിച്ചു വീഴുന്നത്‌ പതിവാണ്‌. പ്രദേശവാസികളുടെ ജീവന്‍ അപടത്തിലാണ്‌ എന്ന വിവരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അധികൃതര്‍ ഒന്നുമറിയാത്ത മട്ടു നടിയ്ക്കുകയാണ്‌. ഗ്രാമസഭയില്‍ പാറമട പ്രശ്നം ചര്‍ച്ചയ്ക്ക്‌ എടുക്കാന്‍ പോലും ബന്ധപ്പെടവര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ പ്രത്യേക ഗ്രാമസഭ തന്നെ വിളിച്ചുകൂട്ടി അനധികൃത പാറമടകള്‍ക്കെതിരെ തീരുമാനമെടുക്കണമെന്ന ആവശ്യവുമായി ചൂരമുടി സംരക്ഷണ സമിതി രംഗത്ത്‌ വന്നിട്ടുള്ളത്‌.