Thursday, November 1, 2007

നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ല; കുറുപ്പംപടി തപാല്‍ ഓഫിസിനെതിരെ പരാതി

പെരുമ്പാവൂറ്‍: കുറുപ്പംപടി തപാല്‍ ഓഫിസില്‍ നിന്ന്‌ കാലാവധി പൂര്‍ത്തിയായ റിക്കറിങ്ങ്‌ നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ലെന്ന്‌ പരാതി. പണം തിരിച്ചെടുക്കാന്‍ വരുന്നവരെ പലവട്ടം മടക്കി അയച്ചതിനെ തുടര്‍ന്ന്‌ ഇവിടെ ചെറിയതോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായി.
ദീര്‍ഘമായ കാലാവധിയ്ക്ക്‌ ആര്‍.ഡി അക്കൌണ്ടുകളില്‍ ചേര്‍ന്ന പ്രായംചെന്ന ആളുകളാണ്‌ ഇപ്പോള്‍ വെട്ടിലായത്‌. ഇവരുടെ ഒപ്പുകളിലെ ചെറിയ വിത്യാസങ്ങള്‍ കാരണമാക്കിയാണ്‌ അധികൃതര്‍ നിക്ഷേപകരെ വലയ്ക്കുന്നത്‌. കളക്ഷന്‍ ഏജണ്റ്റുമാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മോശമായാണ്‌ പെരുമാറുന്നത്‌. ഒരു സബ്‌ പോസ്റ്റ്മാസ്റ്റര്‍ക്കു പുറമെ പോസ്റ്റല്‍ അസിസ്റ്റണ്റ്റും ടി.ഡി പാക്കറും ഇവിടുണ്ട്‌. ഇടപാടുകാരോടുള്ള ഇവരുടെ സമീപനത്തെക്കുറിച്ചും പരാതിയുണ്ട്‌. ഇതിനെതിരെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത അധികാരികള്‍ക്ക്‌ പലവട്ടം പരാതി നല്‍കിയിട്ടുള്ളതാണ്‌.
ജനത്തെ സഹായിയ്ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവ്വിധത്തില്‍ പെരുമാറുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാന്‍ തീരുമാനിച്ചിരിയ്ക്കുകയാണെന്ന്‌ സി.പി.എം കുറുപ്പംപടി ലോക്കല്‍ സെക്രട്ടറി കെ. ജി സുബ്രഹ്മണ്യന്‍ അറിയിച്ചു

No comments: