Sunday, October 14, 2007

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ഒന്‍പത്‌ പനി മരണം: സാമൂഹ്യക്ഷേമകേന്ദ്രത്തില്‍ ഡോക്ടറില്ല:സൌജന്യഭക്ഷണ വിതരണവും നിലച്ചു

പെരുമ്പാവൂറ്‍:പട്ടിണിമരണത്തിനു പുറമെ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത്‌ പനി മരണം സംഭവിച്ച വെങ്ങോല ഗ്രാമപഞ്ചായത്തിലെ സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ലെന്ന്‌ പരാതി. ഒരു വര്‍ഷം മുന്‍പ്‌ വകുപ്പ്മന്ത്രി മാതൃക ആശുപത്രിയായി പ്രഖ്യാപിച്ച ഇവിടെ ഇന്നലെ എത്തിയ ആയിരത്തോളം രോഗികള്‍ കാത്തുനിന്ന്‌ വലഞ്ഞു. ഡി.വൈ.എഫ്‌.ഐ യൂത്ത്‌ ബ്രിഗേഡ്സ്‌ ആഘോഷപൂര്‍വ്വം തുടങ്ങിയ സൌജന്യ ലഘുഭക്ഷണ വിതരണം നാളുകള്‍ക്കു മുമ്പുതന്നെ നിലച്ചിരുന്നു. ആറു ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആതുരാലയത്തില്‍ ഇന്നലെ ഉണ്ടായിരുന്നത്‌ ഒരേയൊരാളായിരുന്നു.ആശുപത്രിയുടെ ദയനീയാവസ്ഥയെ പറ്റി നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ അമൃത ആശുപത്രിയില്‍ നിന്നും മറ്റും താത്കാലികമായി രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിതുന്നു.എന്നാല്‍ രണ്ടുദിവസമായി ഒരു ഡോക്ടര്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌.ഇന്നലെ വൈകിട്ട്‌ അഞ്ചുമണി കഴിഞ്ഞിട്ടും ആശുപത്രിയ്ക്കു മുന്നില്‍ രോഗികളുടെ നീണ്ട നിരയായിരുന്നു.ആരോഗ്യപ്രശ്നങ്ങള്‍ പടരുന്ന സാഹചര്യത്തിലും ഈ ആതുരാലയത്തിണ്റ്റെ അനാരോഗ്യം പരിഹരിയ്ക്കാനുള്ള നടപടികള്‍ തേടാന്‍ അധികൃതര്‍ക്ക്‌ വൈമുഖ്യമാണ്‌. അതിനിടെ ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ്‌ ആഴ്ചകളായി ആലുവ താലൂക്ക്‌ ആശുപത്രിയിലാണ്‌. പുതിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അനാസ്ഥ പുലര്‍ത്തുന്ന അധികൃതര്‍ വെങ്ങോലയിലുള്ള സംവിധാനങ്ങള്‍ കൂടി പിന്‍വലിക്കുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ്‌ ഉള്ളത്‌. ഡി.വൈ.എഫ്‌.ഐ സാമൂഹ്യ ക്ഷേമകേന്ദത്തില്‍ തുടങ്ങിയ സൌജന്യ ഭക്ഷണ വിതരണം മുടങ്ങിയതും വിവാദമായിട്ടുണ്ട്‌. മരുന്നും ആഹാരവും കിട്ടാതെ ഹരിജനവൃദ്ധന്‍ മരിച്ചതിനെ തുടര്‍ന്ന്‌ പഞ്ചായത്തു ഭരിക്കുന്ന ഇടതുഭരണ സമിതിയുടെ മുഖം രക്ഷിയ്ക്കാനായിരുന്നു ഇതെന്നാണ്‌ ആക്ഷേപം.ഭക്ഷണത്തിനു പുറമെ രോഗികളെ ശുശ്രൂക്ഷിയ്ക്കാനെത്തിയ യൂത്ത്‌ ബ്രിഗേഡുകളേയും ഇപ്പോള്‍ കാണാനില്ല. മറ്റു പഞ്ചായത്തുകളില്‍ നിരവധി സൌജന്യ മെഡിയ്ക്കല്‍ ക്യാമ്പുകല്‍ നടന്നപ്പോള്‍ ഇവിടെ അത്തരം പരിപാടികളും ചുരുങ്ങി. ആശുപത്രിയുടെ മുകള്‍ നിലയില്‍ നടന്ന ഒരു ക്യാമ്പ്‌ അവശരായ രോഗികള്‍ക്കു പ്രയോജനപ്പെട്ടതുമില്ല

2007.aug.10

No comments: